ആപ്പ്ജില്ല

ശമ്പളം കിട്ടാത്തതില്‍ മനം നൊന്ത് കെട്ടിടത്തിനു മുകളില്‍ നിന്ന് ആത്മഹത്യാ ഭീഷണി; 13 തൊഴിലാളികളെ കുവൈറ്റ് നാടുകടത്തും

കമേഴ്‌സ്യല്‍ വിസിറ്റ് വിസയില്‍ എത്തിയവരായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയ 13 പേര്‍.

Samayam Malayalam 12 Oct 2022, 5:20 pm
കുവൈറ്റ് സിറ്റി: കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 13 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്താന്‍ തീരുമാനം. സല്‍മാനിയ്യ പ്രദേശത്താണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നില്ലെന്നും ശമ്പള കുടിശ്ശിക നല്‍കാത്ത പക്ഷം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്നും 13 തൊഴിലാളികള്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു.
Samayam Malayalam Kuwait job news


Also Read: ജയിലിൽ നിന്നും വാർത്തകൾ കാണുന്ന ജോളിയും മോൺസനും; വാർത്തകൾ നിരീക്ഷിക്കുന്ന സംവിധായകൻ!! ട്രോളുകൾ വെെറൽ

സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇവര്‍ വ്യത്യസ്ത രാജ്യക്കാരാണെന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ജോലി ചെയ്യാന്‍ അനുവാദമില്ല. എന്നു മാത്രമല്ല, വിസിറ്റ് വിസ കാലാവധി കഴിയുന്ന മുറയ്ക്ക് രാജ്യം വിടണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമങ്ങളെല്ലാം ലംഘിച്ചാണ് പ്രവാസി ജീവനക്കാര്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍, ചെയ്യുന്ന ജോലിക്ക് ശമ്പളം കിട്ടുന്നില്ലെന്ന പരാതിയുമായി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also Read: യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അപകടം; ദുബായിൽ കെട്ടിടത്തിൽ നിന്നു വീണു മലയാളി മരിച്ചു

ഏതാനും തൊഴിലാളികള്‍ സല്‍മാനിയ്യയിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതായ വിവരം പ്രദേശ വാസികള്‍ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് സല്‍മാനിയ്യ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയത്. ഹവാലി സെക്യൂരിറ്റി ഡയരക്ടറേറ്റിലെ ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സിയാദ് താരീഖും സംഘവും എത്തി ഇവരെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വിസിറ്റ് വിസയില്‍ വന്ന് നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുകയും ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ കുവൈറ്റില്‍ നിന്ന് നാടുകടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതുകാരണം ഇവര്‍ക്ക് കുവൈറ്റിലേക്ക് ഇനിയൊരിക്കലും തിരികെ വരാനാവില്ല.

അതേസമയം, വിസിറ്റ് വിസയില്‍ എത്തിയ വിദേശികള്‍ക്ക് നിയമ വിരുദ്ധമായി ജോലി നല്‍കുകയും അവര്‍ക്ക് ശമ്പളം അനുവദിക്കുകയും ചെയ്ത കമ്പനിക്കെതിരേയും നടപടി തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. ശമ്പളം ലഭിക്കാത്തതാണ് ആത്മഹത്യാ ഭീഷണി മുഴക്കാന്‍ കാരണമെന്ന് ഇവര്‍ പിന്നീട് പോലിസിനും മൊഴിനല്‍കി. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തി നാടുകടത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ സംഭവം. സല്‍മാനിയ്യയില്‍ പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ് അധികൃതര്‍.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ