ആപ്പ്ജില്ല

കുവൈറ്റിലെ ജലീബ് അല്‍ ശുയൂഖില്‍ പരിശോധന തുടരുന്നു; 700 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു

ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടമെന്റിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം തലവന്‍ മേജര്‍ അബ്ദുല്ല ബൂഹസന്‍ അറിയിച്ചതാണിത്. പരിശോധനയ്ക്കിടെ മോഷ്ടിച്ച മൂന്ന് വാഹനങ്ങള്‍ കണ്ടെത്തി പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു

Samayam Malayalam 20 Mar 2022, 9:50 am
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ജലീബ് അല്‍ ശുയൂഖിലെ അനധികൃത താമസങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു. വൈദ്യുതി, ജല മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 700 സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
Samayam Malayalam 700 establishments power supply cut in jleeb al shuyoukh
കുവൈറ്റിലെ ജലീബ് അല്‍ ശുയൂഖില്‍ പരിശോധന തുടരുന്നു; 700 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു



​നിയമ വിരുദ്ധമായി വൈദ്യുതി, ജല കണക്ഷന്‍ എടുത്തു


വൈദ്യുത ശൃംഖയലും ജല വിതരണ ശൃംഖലയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ മാറ്റങ്ങള്‍ വരുത്തിയതിനാണ് അവയിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകള്‍ വിച്ഛേദിച്ചത്. താമസ ഇടങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ എടുക്കുക, സര്‍ക്യൂട്ട് ബ്രേക്കറുകളുടെയും ഫ്യൂസുകളുടെയും വലിപ്പത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ നിയമലംഘനങ്ങളെ തുടര്‍ന്നാണ് നടപടി. അധികൃതരെ അറിയിക്കാതെ അധിക വൈദ്യുതി കണക്ഷന്‍ പോയിന്റുകള്‍ സ്ഥാപിച്ച കേസുകളും മീറ്റര്‍ ഘടിപ്പിക്കാതെ ജല വിതരണ ശൃംഖലയില്‍ നിന്ന് വാട്ടര്‍ കണക്ഷന്‍ എടുത്ത കേസുകളും അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

​പരിശോധന നടത്തുന്ന സംയുക്ത സംഘം


വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്തമായാണ് ജലീബ് അല്‍ ശുയൂഖ് മേഖലയില്‍ പരിശോധനകള്‍ നടത്തിവരുന്നത്. വൈദ്യുതി, ജല മന്ത്രാലയത്തിന് പുറമെ മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ കൂടി ഉദ്യോഗസ്ഥരുടെ സംയുക്ത നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത പരിശോധനയില്‍ മറ്റു നിയമ ലംഘനങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു. പ്രദേശത്തെ എല്ലാ നിയമലംഘനങ്ങളും കണ്ടെത്താനുള്ള ശ്രമം വരും ദിനങ്ങളിലും തുടരുമെന്നും അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

​മറ്റിടങ്ങളിലും പരിശോധനകള്‍ തുടരുന്നു


അതിനിടെ, സുലൈബിയ്യ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഹവാലി, മൈദാന്‍ ഹവാലി എന്നിവിടങ്ങളില്‍ ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 420 ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടമെന്റിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം തലവന്‍ മേജര്‍ അബ്ദുല്ല ബൂഹസന്‍ അറിയിച്ചതാണിത്. പരിശോധനയ്ക്കിടെ മോഷ്ടിച്ച മൂന്ന് വാഹനങ്ങള്‍ കണ്ടെത്തി പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മേഖലയില്‍ വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തിയറെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 17 പേര്‍ക്കും വ്യാപാര നിയമങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കും എതിരേയും കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച 13 ഗ്യാരേജുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിവിധ കേസുകളിലായി 63 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ