ആപ്പ്ജില്ല

കുവൈറ്റിൽ നിന്ന് മത്സ്യ കയറ്റുമതിക്ക് വിലക്ക്

പ്രത്യേക അനുമതിയോടെ വ്യക്തിഗത ആവശ്യത്തിന് പരമാവധി 20 കിലോ വരെ കയറ്റി അയക്കാം

Samayam Malayalam 18 Jun 2022, 3:25 pm
കുവെെറ്റ്: കുവെെറ്റിൽ നിന്നും മത്സ്യങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. സമുദ്രപരിധിയിൽ നിന്ന് പിടിച്ച മത്സ്യം, ഞണ്ട്, ചെമ്മീൻ എന്നീ മീനുകൾക്കാണ് കയറ്റുമതി നിയന്ത്രണം അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. കാർഷിക, മത്സ്യവിഭവ പബ്ലിക്ക് അതോറിറ്റി ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഫ്രഷ്, ഫ്രോസൺ, ചില്ലഡ് മത്സ്യ ഉൽപന്നങ്ങളുടെ കയറ്റുമതിക്കും വിലക്ക് ബാധകമാണ്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: സൗദിയില്‍ മലയാളി യുവാവിനെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍

പ്രത്യേക അനുമതി ലഭിക്കുകയാണെങ്കിൽ പരമാവധി 20 കിലോ വരെ കയറ്റുമതിക്ക് അനുമതി ലഭിക്കും. കൂടാതെ കുവെെറ്റിലേക്ക് മത്സ്യം കൊണ്ടുപോകാൻ ശാസ്ത്ര, ജീവശാസ്ത്ര പഠനം, മ്യൂസിയം പ്രദർശനം, കൊമേഴ്സ്യൽ സാമ്പിൾ എന്നിവക്ക് കാർഷിക മത്സ്യ വിഭവ പബ്ലിക്ക് അതോറിറ്റിയുടെ അനുമതി ഉണ്ടെങ്കിൽ സാധിക്കും. ഇറക്കുമതി ചെയ്ത മത്സ്യത്തിന്റെ 50 ശതമാനം കയറ്റി അയക്കാനും സാധിക്കും. ഉപഭോക്തൃ താൽപര്യം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കിയിരിക്കുന്നതെന്ന് കാർഷിക മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി. അധികമായി മത്സ്യം കടലിൽ നിന്നും പിടിക്കുന്നതുമൂലം രാജ്യത്തിന്റെ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്ത് കുറയുന്നു. അതിനാൽ ആണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിൽ എത്തിയതെന്ന് കാർഷിക മത്സ്യവിഭവ അതോറിറ്റി അറിയിച്ചു.

Also Read: കുറച്ച് കാലത്തേക്ക് കവലയിലെ ഫ്ലക്സാണ് മെയിൻ!! എസ്എസ്എൽസി ഫലം ട്രോളുകൾ

കുവൈറ്റിന്റെ സമുദ്ര പരിധിയിൽ പല മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. ഇതുമായി ബന്ധപ്പെട്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ശതമാനമാണ് പ്രത്യുൽപാദനം വഴി ഒരോ വർഷവും വർധന സംഭവിക്കുന്നത്. എന്നാൽ പിടിക്കുന്നത് ഇതിലും കൂടുതൽ ആണ്. 30 ശതമാനത്തിന്റെ അടുത്ത് വരും ഓരോ വർഷവും മീൻ പിടിക്കുന്നത്. ഇതെല്ലാം പല മത്സ്യങ്ങളുടേയും വംശനാശത്തിന് കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടമാനുകൾ ആയ ഹമൂർ, അയക്കൂറ, ആവോലി, എന്നിവ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവാണ്.

ആര്‍ട്ടിക്കിള്‍ ഷോ