കുവൈറ്റ് സിറ്റി: അധ്യാപക ദിനമായ ഇന്നലെ കുവൈറ്റിലെ ഇരുന്നൂറിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ എംബസിയില്‍ പഠിതാക്കളായെത്തി. അവര്‍ക്കു മുന്നില്‍ അധ്യാപകനായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജും. വിദ്യാര്‍ഥികള്‍ക്ക് എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അധ്യാപക ദിനത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
Also Read: ഒമാനില്‍ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി നിലച്ചു, വലഞ്ഞ് ജനം; മാളുകള്‍ ഇരുട്ടിലായി, ലിഫ്റ്റുകളില്‍ ആളുകൾ കുടുങ്ങി
എംബസിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച അംബാസഡര്‍, സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി അമൃത് മഹോല്‍സവ പരിപാടികളില്‍ കുവൈറ്റിലെ സ്‌കൂളുകളുടെ സജീവമായ പങ്കാളിത്തത്തെ അഭിനന്ദിച്ചു. ആഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ സഹകരിച്ച എല്ലാ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും അധ്യാപക- വിദ്യാര്‍ഥി സമൂഹത്തിനും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരങ്ങള്‍ കണ്ടെത്തുകയും അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പം ഇന്ത്യന്‍ സംസ്‌ക്കാരത്തെയും കലകളെയും കുവൈറ്റിന് പരിചയപ്പെടുത്തുന്ന കാര്യത്തില്‍ എംബസി കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെയെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
Also Read: പ്രവാസി മലയാളിയുടെ അസ്വഭാവിക മരണം; ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികൃതർ, മൃതദേഹം നാട്ടിലെത്തിച്ചത് രണ്ടര മാസത്തിന് ശേഷം
ആഗോള ശക്തിയായി ഇന്ത്യ വളര്‍ന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ ആത്മനിര്‍ഭര്‍ ഭാരതമായി വളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം വിശദീകരിച്ചു. കോവിഡ് വാക്‌സിന്‍ നിര്‍മാണം തുടങ്ങി മംഗള്‍യാന്‍, ചന്ദ്രയാന്‍ പോലുള്ള ശാസ്ത്ര മേഖലയിലുള്‍പ്പെടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന വിഷയത്തില്‍ ലോകത്തിന് നേതൃത്വം നല്‍കുകയാണ് ഇന്ത്യയിപ്പോള്‍. നൂറിലേറെ അംഗങ്ങളുള്ള ഇന്റര്‍നാഷനല്‍ സോളാര്‍ അലയന്‍സിന്റെ രൂപീകരണം ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈറ്റില്‍ നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ ലഭ്യമാക്കിയ കാര്യത്തില്‍ എംബസിയുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. കോവിഡ് കാലത്ത് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ നടപടി സഹായകമായത്. കുവൈറ്റില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അതുപോലെ ഇന്ത്യക്കാര്‍ക്കും സ്വന്തം വീടുകളില്‍ നിന്ന് അകലെയുള്ള മറ്റൊരു വീടാണെന്നും ഏത് സമയത്തും ഏത് ആവശ്യത്തിനും എംബസിയെ സമീപിക്കാമെന്നും അംബാസഡര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി എംബസിയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയും പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഒരു ക്ലാസ്സും പരിപാടിയുടെ ഭാഗമായി നടന്നു.
Also Read: ഒമാനില്‍ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി നിലച്ചു, വലഞ്ഞ് ജനം; മാളുകള്‍ ഇരുട്ടിലായി, ലിഫ്റ്റുകളില്‍ ആളുകൾ കുടുങ്ങി
എംബസിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച അംബാസഡര്‍, സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി അമൃത് മഹോല്‍സവ പരിപാടികളില്‍ കുവൈറ്റിലെ സ്‌കൂളുകളുടെ സജീവമായ പങ്കാളിത്തത്തെ അഭിനന്ദിച്ചു. ആഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ സഹകരിച്ച എല്ലാ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും അധ്യാപക- വിദ്യാര്‍ഥി സമൂഹത്തിനും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരങ്ങള്‍ കണ്ടെത്തുകയും അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പം ഇന്ത്യന്‍ സംസ്‌ക്കാരത്തെയും കലകളെയും കുവൈറ്റിന് പരിചയപ്പെടുത്തുന്ന കാര്യത്തില്‍ എംബസി കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെയെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
Also Read: പ്രവാസി മലയാളിയുടെ അസ്വഭാവിക മരണം; ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികൃതർ, മൃതദേഹം നാട്ടിലെത്തിച്ചത് രണ്ടര മാസത്തിന് ശേഷം
ആഗോള ശക്തിയായി ഇന്ത്യ വളര്‍ന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ ആത്മനിര്‍ഭര്‍ ഭാരതമായി വളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം വിശദീകരിച്ചു. കോവിഡ് വാക്‌സിന്‍ നിര്‍മാണം തുടങ്ങി മംഗള്‍യാന്‍, ചന്ദ്രയാന്‍ പോലുള്ള ശാസ്ത്ര മേഖലയിലുള്‍പ്പെടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന വിഷയത്തില്‍ ലോകത്തിന് നേതൃത്വം നല്‍കുകയാണ് ഇന്ത്യയിപ്പോള്‍. നൂറിലേറെ അംഗങ്ങളുള്ള ഇന്റര്‍നാഷനല്‍ സോളാര്‍ അലയന്‍സിന്റെ രൂപീകരണം ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈറ്റില്‍ നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ ലഭ്യമാക്കിയ കാര്യത്തില്‍ എംബസിയുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. കോവിഡ് കാലത്ത് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ നടപടി സഹായകമായത്. കുവൈറ്റില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അതുപോലെ ഇന്ത്യക്കാര്‍ക്കും സ്വന്തം വീടുകളില്‍ നിന്ന് അകലെയുള്ള മറ്റൊരു വീടാണെന്നും ഏത് സമയത്തും ഏത് ആവശ്യത്തിനും എംബസിയെ സമീപിക്കാമെന്നും അംബാസഡര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി എംബസിയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയും പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഒരു ക്ലാസ്സും പരിപാടിയുടെ ഭാഗമായി നടന്നു.