ആപ്പ്ജില്ല

ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനാവില്ല ഇഖാമ റദ്ദാവും: കുവെെറ്റ്

നവംബർ ഒന്നാം തീയ്യതി മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും എന്നാണ് കുവെെറ്റ് പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട്

Samayam Malayalam 13 Aug 2022, 9:26 am
കുവെെറ്റ്: കുവെെറ്റിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി കുവെെറ്റ്. ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനാവില്ല. കൂടാതെ ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാൻ സാധിക്കില്ല. അവരുടെ ഇഖാമ റദ്ദാവും. നവംബര്‍ ഒന്നാം തീയ്യതി മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും എന്നാണ് റിപ്പോർട്ട്. കുവെെറ്റ് പ്രാദേശിക മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam Expats still permitted to stay outside Kuwait for more than 6 months


Also Read: വേനൽക്കാലത്തെ പേടിച്ച് വിനോദങ്ങൾ മാറ്റിവയ്ക്കേണ്ട; ഷാർജയിലെ ആറ് വിനോദകേന്ദ്രങ്ങൾ. ഈ വേനൽക്കാലത്ത് കുടുംബസമേതം പരീക്ഷിച്ചുനോക്കാവുന്ന ഷാർജയിലെ ആറ് വിനോദ സ്ഥലങ്ങൾ ഇവയാണ്

കുവെെറ്റിലെ നിയമ പ്രകാരം രാജ്യത്ത് പുറത്തു താമസിക്കാൻ പരമാവധി നൽക്കുന്ന സമയം ആറ് മാസം ആണ്. എന്നാൽ കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രവാസികള്‍ക്ക് ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനും താമസ രേഖകള്‍ ഓണ്‍ലൈനായി പുതുക്കാനും കുവെെറ്റ് അനുമതി നൽകിയിരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കുകയാണെങ്കിൽ വരുന്ന നവംബര്‍ ഒന്നാം തീയ്യതി മുതല്‍ വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read: കളിയാരാധകര്‍ക്ക് താമസമൊരുക്കാന്‍ രണ്ട് ആഢംബര കപ്പലുകള്‍ ഒരുങ്ങി; നവംബർപകുതിയോടെ ദോഹയിലെത്തും

പുതിയ നിയമം അനുസരിച്ച് മേയ് ഒന്നിന് മുമ്പ് കുവെെറ്റിന് പുറത്തുപോയ പ്രവാസികൾ ആണെങ്കിൽ നവംബര്‍ ഒന്നിന് മുമ്പ് രാജ്യത്ത് തിരിച്ചെത്തിയിരിക്കണം. കുവെെറ്റ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 22, 24 എന്നിവ അനുസരിച്ചാണ് പ്രവാസികള്‍ക്ക് , വിസിറ്റ് വിസ, കുടുംബ വിസ എന്നിവ അനുവദിക്കുന്നത്. ഇതിൽ പറയുന്ന നിബന്ധനകൾ എല്ലാം പാലിക്കണം എന്നാണ് അധികൃതർ നൽക്കുന്ന റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ