ആപ്പ്ജില്ല

വാക്‌സിന്‍ വിതരണം: പ്രവാസികളോട് കുവൈറ്റ് വിവേചനം കാണിക്കുന്നതായി പരാതി

16 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് നിലവില്‍ കുവൈറ്റില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്.

Samayam Malayalam 23 Feb 2021, 2:46 pm
കുവൈറ്റ് സിറ്റി: വാക്സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ പ്രവാസി സമൂഹത്തോട് കുവൈറ്റ് അധികൃതര്‍ വിവേചനം കാണിക്കുന്നതായി പരാതി. ആരോപണം ശക്തമായ സാഹചര്യത്തില്‍ പ്രവാസികളിലെ മുതിര്‍ന്നവര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങിയതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam kuwait discrimination against expats in covid vaccine discrimination
വാക്‌സിന്‍ വിതരണം: പ്രവാസികളോട് കുവൈറ്റ് വിവേചനം കാണിക്കുന്നതായി പരാതി



​പ്രായമായ പ്രവാസികള്‍ക്ക് വിതരണം തുടങ്ങി

വിമര്‍ശനം ശക്തമായതോടെ പ്രവാസികളില്‍ നിന്നുള്ള പ്രായമായവര്‍ക്കും ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്കും വാക്സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനായി കൂടുതല്‍ വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയതായി കൊവിഡ് കമ്മിറ്റി അംഗം ഖാലിദ് അല്‍ ജാറല്ലയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം 25 വാക്സിന്‍ കേന്ദ്രങ്ങള്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം ആരംഭിച്ചു.

​രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയും പ്രവാസികള്‍

വാക്സിന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയിലേറെ പേരും വിദേശികളായിരുന്നു എന്നിരിക്കെയാണ് വാക്സിന്‍ വിതരണത്തിലെ ഈ അന്തരം. നാലരര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 2.38 ലക്ഷം പേരും പ്രവാസികളായിരുന്നു.

പ്രവാസികളോട് വിവേചനമെന്ന് ആരോപണം

വാക്സിന്‍ വിതരണ കാര്യത്തില്‍ പ്രവാസികളോടുള്ള വിവേചനത്തിനെതിരെ വിവിധ വിഭാഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു സമൂഹമെന്ന നിലയ്ക്ക് കൂട്ടായ പ്രതിരോധ ശേഷി നേടിയെടുക്കുന്നതില്‍ ഈ വിവേചനം വിലങ്ങുതടിയാവുമെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും വിവാദം ശക്തമാവുകയുണ്ടായി. വാക്സിന്‍ കാര്യത്തില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള തീരുമാനത്തെ സോഷ്യല്‍ മീഡിയയില്‍ ന്യായീകരിച്ചവര്‍ക്കെതിരെ സ്വദേശികള്‍തന്നെ രംഗത്തെത്തിയിരുന്നു. ഇത് വംശീയതയാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തി. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ച ഭരണകൂടം കുവൈറ്റികളെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ വിവേചനമെന്നാണ് പ്രമുഖ കുവൈത്തി കമന്റേറ്റര്‍മാരിലൊരുളായ ഹമദ് അല്‍ ജാസിര്‍ അഭിപ്രായപ്പെട്ടത്.

വാക്സിന്‍ ലഭിച്ചവരില്‍ 87 ശതമാനവും സ്വദേശികള്‍

16 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് നിലവില്‍ കുവൈറ്റില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്. 45 ലക്ഷം വരുന്ന കുവൈറ്റ് ജനസംഖ്യയില്‍ 35 ലക്ഷം പേരാണ് ഈ രീതിയില്‍ വാക്സിന് അര്‍ഹതയുള്ളത്. ഇവരില്‍ 1.37 ലക്ഷം പേര്‍ക്ക് വാക്സിന്‍ ലഭിച്ചുകഴിഞ്ഞു. 1.19 ലക്ഷം കുവൈറ്റികള്‍ക്ക് വാക്സിന്‍ നല്‍കിയപ്പോള്‍ 18,000 പ്രവാസികള്‍ക്കു മാത്രമാണ് ഇതിനകം വാക്സിന്‍ ലഭിച്ചത്. പ്രവാസികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മാത്രമാണ് പ്രധാനമായും വാക്സിന്‍ ആദ്യഘട്ടത്തില്‍. അതായത് ഇതിനകം വാക്സിന്‍ ലഭിച്ചവരില്‍ 86.8 ശതമാനവും സ്വദേശികളാണ്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം പ്രവാസികളാണെന്നിരിക്കെയാണ് ഈ അന്തരം.

Video-മന്ത്രി അപമാനിച്ചോ? ലയാ രാജേഷ് പറയുന്നു

ആര്‍ട്ടിക്കിള്‍ ഷോ