ആപ്പ്ജില്ല

വിസ വിലക്ക് നിലനില്‍ക്കെ 20 ദിവസത്തിനുള്ളില്‍ 3000 കുട്ടികള്‍ക്ക് വിസ അനുവദിച്ച് കുവൈറ്റ്

ചെറിയ കുരുന്നുകള്‍ മാതാപിതാക്കളോടൊപ്പം വരുന്നതിന് തടസ്സമാവരുതെന്ന് കരുതി മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിസ വിലക്കിനിടയിലും ഇത്രയേറെ കുട്ടുകള്‍ക്ക് വിസ അനുവദിച്ചതെന്ന് ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 14 Dec 2022, 3:36 pm
കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും 20 ദിവസത്തിനുള്ളില്‍ 3000ത്തിലേറെ കുട്ടികള്‍ക്ക് വിസ അനുവദിച്ചതായി കുവൈറ്റ്. അഞ്ചു വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം കുവൈറ്റിലേക്ക് വരുന്നതിനുല്‌ള എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിച്ചതെന്ന് റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ അറിയിച്ചു. വിസ നല്‍കപ്പെട്ടവരില്‍ ഭൂരിഭാഗവും മാസങ്ങള്‍ മാത്രം പ്രായമുള്ള കുരുന്നുകളാണെന്നും അധികൃതര്‍ അറിയിച്ചു. കുവൈറ്റില്‍ ജോലി ചെയ്യുന്ന കുടുംബം വേനല്‍ക്കാല അ വധിക്ക് നാട്ടില്‍ പോയ സമയത്ത് ജനിച്ചവരാണ് ഇവരിലേറെയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Samayam Malayalam Visa


Also Read: ഒമാനില്‍ സര്‍ക്കാര്‍ സേവന നിരക്കുകള്‍ വെട്ടിക്കുറച്ചു

ചെറിയ കുരുന്നുകള്‍ മാതാപിതാക്കളോടൊപ്പം വരുന്നതിന് തടസ്സമാവരുതെന്ന് കരുതി മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിസ വിലക്കിനിടയിലും ഇത്രയേറെ കുട്ടുകള്‍ക്ക് വിസ അനുവദിച്ചതെന്ന് ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബര്‍ 20നാണ് കുടുംബവുമായി ചേരുന്നതിന് കുട്ടികള്‍ക്ക് വിസ അനുവദിക്കാന്‍ അധികൃതര്‍ തീരുമാനം കൈക്കൊണ്ടത്. അതിന് ശേഷമുള്ള ആദ്യ 20 ദിവസത്തിനകം 3000ത്തിലേറെ പേര്‍ക്കാണ് വിസ അനുവദിച്ചത്. അറബ് പ്രവാസി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം കൂടുതല്‍ ലഭിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

Also Read: മാലിന്യം വലിച്ചറിഞ്ഞാല്‍ 1000 റിയാല്‍ പിഴ; സൗദിയില്‍ പുതിയ മാലിന്യ നിര്‍മാര്‍ജന നയം പുറത്തിറക്കി

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സാധുവായ റസിഡന്‍സ് പെര്‍മിറ്റ് വേണമെന്നതാണ് വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളില്‍ ഒന്ന്. മാതാപിതാക്കള്‍ രണ്ടുപേരും കുവൈറ്റിലുണ്ടായിരിക്കണമെന്നും നിശ്ചത ശമ്പള പരിധിയില്‍ പെടുന്നവരായിരിക്കണമെന്നും നിബന്ധനയുണ്ട്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിസ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും റസിഡന്‍സി അഫയേഴ്‌സ് വിഭാഗം അധികൃതര്‍ അറിയിച്ചു.

Read Latest Gulf News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ