ആപ്പ്ജില്ല

Kuwait Visit Visa: കുവൈറ്റില്‍ ഫാമിലി, ടൂറിസ്റ്റ്, ബിസിനസ് വിസിറ്റ് വിസകള്‍ പുനരാരംഭിച്ചു; മാനദണ്ഡങ്ങള്‍ പുതുക്കി, അറിയേണ്ടതെല്ലാം വിശദമായി

പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സന്ദര്‍ശന വിസ നല്‍കുന്നതിനുള്ള അപേക്ഷകള്‍ രാജ്യത്തെ വിവിധ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ "Matta' പ്ലാറ്റ്ഫോം വഴി ഫെബ്രുവരി 7 ബുധനാഴ്ച മുതല്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കുടുംബ സന്ദര്‍ശന വിസകളും ടൂറിസ്റ്റ് വിസകളും നല്‍കുന്നത് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

Authored byനിഷാദ് അമീന്‍ | Samayam Malayalam 6 Feb 2024, 10:11 am

ഹൈലൈറ്റ്:

  • നാളെ മുതല്‍ വിസിറ്റ് വിസ അനുവദിക്കും
  • എല്ലാ വിസകളും വ്യവസ്ഥകള്‍ക്ക് വിധേയം
  • താമസ കാലാവധി ലംഘിച്ചാല്‍ നടപടി

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kuwait city gn
പ്രതീകാത്മക ചിത്രം
കുവൈറ്റ് സിറ്റി: ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിവച്ച ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ വിസകള്‍ കുവൈറ്റ് പുനരാരംഭിച്ചു. നാളെ (ഫെബ്രുവരി ഏഴ് ബുധനാഴ്ച) മുതല്‍ വിസ അനുവദിച്ചുതുടങ്ങും. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് വിസ നല്‍കുന്നത്.
പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരം കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കുവൈറ്റില്‍ അമീറിന്റെ വേര്‍പാടിനെ തുടര്‍ന്ന് പുതിയ ഭരണാധികാരി ചുമതലയേല്‍ക്കുകയും പുതിയ പ്രധാനമന്ത്രിയുടെ കീഴില്‍ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണം നീക്കിയത്.


രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖല ശക്തിപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവിധ വിസിറ്റ് വിസകളും പുനരാരംഭിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹിന്റെ നിര്‍ദേശം നല്‍കുകയായിരുന്നു.

Boche Win Lottery: ബോച്ചെ വിന്‍ ലോട്ടറിയും ബോച്ചെ ടീയും ഗള്‍ഫില്‍; 45,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ ശമ്പളത്തിന് ജീവനക്കാരെ തേടുന്നു
വിസ ലഭിക്കാനുള്ള വ്യവസ്ഥകള്‍
1. കുടുംബ വിസ
പിതാവ്, മാതാവ്, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്ക് ഫാമിലി വിസ ലഭിക്കാന്‍ അപേക്ഷകന് കുറഞ്ഞത് 400 കുവൈറ്റ് ദിനാര്‍ (1,07,939 രൂപ) ശമ്പളമുണ്ടായിരിക്കണം. ബാക്കിയുള്ള ബന്ധുക്കളെ കൊണ്ടുവരാന്‍ അപേക്ഷകന്റെ ശമ്പളം 800 കുവൈറ്റ് ദിനാറില്‍ (2,15,866 രൂപ) കുറയരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അപകട ഫോട്ടോ പകര്‍ത്തല്‍ ഖത്തറില്‍ സ്വകാര്യതാ ലംഘനം; ആറ് ലക്ഷം രൂപ പിഴയും തടവും
നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സന്ദര്‍ശന വിസ ലഭിക്കുക.

  • ദേശീയ എയര്‍ലൈനുകളുമായി (ദേശീയ കാരിയര്‍) അഫിലിയേറ്റ് ചെയ്തിട്ടുള്ള എയര്‍ലൈനുകളിലൊന്നില്‍ സന്ദര്‍ശകരുടെ റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണം.
  • സന്ദര്‍ശന വിസയിലെത്തിയാല്‍ രാജ്യത്ത് സ്ഥിരതാമസമാക്കി മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്ന് രേഖാമൂലമുള്ള സത്യപ്രസ്താവന.
  • സന്ദര്‍ശന കാലയളവിനുള്ളില്‍ രാജ്യംവിടുമെന്ന സത്യപ്രസ്താവന.
  • സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാത്രമായിരിക്കും സന്ദര്‍ശകര്‍ക്ക് ചികിത്സ ലഭിക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ അനുവദിക്കില്ല.
  • സന്ദര്‍ശകര്‍ നിയുക്ത താമസ കാലയളവ് ലംഘിക്കുകയാണെങ്കില്‍ സന്ദര്‍ശകര്‍ക്കെതിരേയും സ്‌പോണ്‍സര്‍ക്കെതിരേയും സുരക്ഷാ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും.
2. വാണിജ്യ വിസ
കുവൈറ്റ് കമ്പനിയോ സ്ഥാപനമോ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ വിസ നല്‍കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായ സര്‍വകലാശാല ബിരുദമോ സാങ്കേതിക യോഗ്യതകളോ ഉള്ള വ്യക്തികള്‍ക്കാണ് ഈ വിസ അനുവദിക്കുക.

3. ടൂറിസ്റ്റ് വിസ
53 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് രാജ്യത്തെ പ്രവേശന കവാടങ്ങളില്‍ എത്തിയാല്‍ (വിമാനത്താവളം, തുറമുഖം, കര അതിര്‍ത്തി ചെക്‌പോസ്റ്റ്) നേരിട്ട് ടൂറിസ്റ്റ് വിസ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ആയും ടൂറിസ്റ്റ് വിസ ലഭ്യമാണ്.

ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി വിസകള്‍ മന്ത്രിതല പ്രമേയം നമ്പര്‍ (2030/2008) പ്രകാരം നിര്‍ദ്ദിഷ്ട തൊഴിലുകളും മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്കാണ് നല്‍കുന്നത്.

താമസ, യാത്രാ സേവനങ്ങള്‍ നല്‍കുന്ന ഹോട്ടലുകളേയും കമ്പനികളേയും സ്വയമേവ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ