ആപ്പ്ജില്ല

കുവൈറ്റിലെ പൊതുമാപ്പ് കാലാവധി 31 വരെ മാത്രം; അതിനു ശേഷം കൂട്ട അറസ്റ്റ്!

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കുവൈറ്റ് ഭരണകൂടം ആദ്യമായി വിസാ ലംഘകര്‍ക്ക് പൊതുമാപ്പ് പ്രഖാപിച്ചത്.

Samayam Malayalam 22 Jan 2021, 8:18 am
കുവൈറ്റ് സിറ്റി: വിസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിയുന്നവര്‍ക്ക് നല്‍കിയ പൊതുമാപ്പ് കാലാവധി ജനുവരി 31ന് അവസാനിക്കും. കാലാവധി ഒരു കാരണവശാലും നീട്ടിനല്‍കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതുകൊണ്ടു തന്നെ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന മുഴുവന്‍ പ്രവാസികളും 31നു മുമ്പ് അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Samayam Malayalam kuwait to launch strict campaign against visa violators residence permit will end on january 31
കുവൈറ്റിലെ പൊതുമാപ്പ് കാലാവധി 31 വരെ മാത്രം; അതിനു ശേഷം കൂട്ട അറസ്റ്റ്!



​നിയമ ലംഘകരെ പിടികൂടാന്‍ റെയ്ഡ്


പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജനുവരി 31 മുതല്‍ രാജ്യത്ത് വിവിധ സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിള്ള സംയുക്ത പരിശോധന വ്യാപകമാക്കും. നിയമലംഘകരെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഈ കാലയളവിന് ശേഷവും കാലാവധി കഴിഞ്ഞ വിസയില്‍ രാജ്യത്ത് തങ്ങുന്നവരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കുവൈത്ത് ഭരണകൂടം ആദ്യമായി വിസാ ലംഘകര്‍ക്ക് പൊതുമാപ്പ് പ്രഖാപിച്ചത്. ആ സമയത്ത് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേരായിരുന്നു അനധികൃത താമസക്കാരായി ഉണ്ടായിരുന്നത്.

​വിസ പുതുക്കിയത് 5000 പേര്‍ മാത്രം


എന്നാല്‍ പിന്നീട് പൊതുമാപ്പ് കാലാവധി പല തവണ നീട്ടിനല്‍കിയെങ്കിലും ഇതിനകം 5000 പേര്‍ മാത്രമാണ് പിഴ അടച്ച് വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. അതേസമയം, കഴിഞ്ഞ മാര്‍ച്ചിലുണ്ടായിരുന്നതിനേക്കാള്‍ വലിയ വര്‍ധനവ് വിസ നിയമലംഘകരുടെ കാര്യത്തില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രാജ്യത്ത് 180,000 ഓളം പ്രവാസികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് ഇല്ലെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായതാണ് അനധികൃത താമസക്കാരുടെ എണ്ണം പെടെന്ന് വര്‍ധിക്കാന്‍ ഇടയായതെന്ന് വിലയിരുത്തപ്പെടുന്നു.

​പൊതുമാപ്പ് നീട്ടിയത് കൊവിഡ് പശ്ചാത്തലത്തില്‍


മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച പൊതുമാപ്പ് കാലാവധി മെയ് 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ യാത്രാനിരോധം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യത്തില്‍ പൊതുമാപ്പ് കാലാവധി ആഗസ്ത് അവസാനം വരെ നീട്ടി. എന്നാല്‍ കൊവിഡ് പ്രതിസന്ധി മാറ്റമില്ലാത തുടര്‍ന്ന സാഹചര്യത്തില്‍ കാലാവധി വീണ്ടും നവംബര്‍ 30 വരെ നീട്ടുകയായിരുന്നു. അവിടെ നിന്ന് ഡിസംബര്‍ 31 ലേക്കും പിന്നീട് ജനുവരി 31ലേക്കും വീണ്ടും നീട്ടി. ജനുവരി 31ന് പൊതുമാപ്പ് സമയപരിധി അവസാനിക്കുന്നതിനാല്‍ അതിന് മുമ്പായി അനധികൃത താമസക്കാര്‍ പിഴ അടച്ച് ഇഖാമ ശരിയാക്കണമെന്ന് ആഭ്യന്തരമന്ത്രി തമര്‍ അല്‍ അലി അല്‍ സബ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ