ആപ്പ്ജില്ല

നിയന്ത്രണങ്ങള്‍ അയഞ്ഞു; കുവൈറ്റിലെ ഭക്ഷണശാലകള്‍ പഴയ പ്രതാപത്തിലേക്ക്

മഹാമാരിയ്ക്ക് ശേഷം കുവൈറ്റിലേക്ക് ജീവനക്കാര്‍ക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം മൂലം ഉടമകള്‍ ബുദ്ധിമുട്ടുകയാണ്. കുവൈറ്റില്‍ അവധി ദിനങ്ങളില്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്.

Samayam Malayalam 28 Feb 2022, 2:45 pm

ഹൈലൈറ്റ്:

  • മഹാമാരിയ്ക്ക് മുമ്പുള്ള സമയത്തെ പോലെ ജനക്കൂട്ടം തിരികെയെത്തിയിട്ടുണ്ട്
  • കുവൈറ്റിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം മൂലം ബുദ്ധിമുട്ടുകയാണെന്ന് റസ്‌റ്റോറന്റ് മാനേജര്‍മാര്‍
  • കുവൈറ്റില്‍ അവധി ദിനങ്ങളില്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam restaurant pixabay
കുവൈറ്റ് സിറ്റി: കൊവിഡ് മഹാമാരി സമയത്ത് രാജ്യത്തെ ബിസിനസ് മേഖല കൂപ്പുകുത്തിയതിന് ശേഷം വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ആളുകള്‍ വന്‍തോതില്‍ ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്റുകളിലേക്ക് വരാന്‍ തുടങ്ങി.
Also Read: ഖത്തറില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ ഏകജാലക സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യാം

കുവൈറ്റിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റ് ശൃംഖലയുടെ പങ്കാളികളില്‍ ഒരാളായ മുഗള്‍ മഹല്‍, അശോക് കല്‍റ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ദേശീയ ദിനങ്ങളോട് അനുബന്ധിച്ച്, പകര്‍ച്ചവ്യാധി നിയന്ത്രിച്ചതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നതിനുമുള്ള ശ്രമങ്ങള്‍ വിജയിച്ചതിന് അദ്ദേഹം കുവൈറ്റിനെ അഭിനന്ദിച്ചു.

മഹാമാരിയ്ക്ക് മുമ്പുള്ള സമയത്തെ പോലെ ജനക്കൂട്ടം തിരികെയെത്തിയിട്ടുണ്ടെന്നും എന്നാല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കൊവിഡിന് ശേഷം കുവൈറ്റിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം മൂലം ബുദ്ധിമുട്ടുകയാണെന്നും സാല്‍മിയ ഏരിയയിലെ റസ്‌റ്റോറന്റ് മാനേജര്‍മാരില്‍ ഒരാളായ അബ്ദുല്ല പറഞ്ഞു.

Also Read: സൗദിയില്‍ നാല് പ്രദേശങ്ങളില്‍ പുതിയ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി അരാംകോ

അതേസമയം, മഹാമാരിയ്ക്ക് ശേഷം കുവൈറ്റിലേക്ക് ജീവനക്കാര്‍ക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം മൂലം ഉടമകള്‍ ബുദ്ധിമുട്ടുകയാണ്. കുവൈറ്റില്‍ അവധി ദിനങ്ങളില്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. പുറത്ത് പോയി ദിവസം മുഴുവന്‍ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാനും റസ്‌റ്റോറന്റുകളില്‍ നിന്ന് വ്യത്യസ്തമായ ഭക്ഷണം കഴിക്കാനും പലരും താത്പര്യപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ