കുവൈറ്റ്: കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും രാത്രി കാല കര്‍ഫ്യുകളും കാരണം പ്രതിസന്ധിയിലായിരിക്കുകയാണ് കുവെെറ്റിലെ ചെറുകിട പ്രവാസി വ്യാപാരികള്‍. വളരെ കുറച്ചു സമയം മാത്രമേ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ അനുമതിയുള്ളു. ഇതോടെ പല വ്യാപാര സ്ഥാപനങ്ങളിലും വരുവും ചെലവും ഒരുമിച്ച് പോകാന്‍ സാധിക്കുന്നില്ല. വൈകുന്നേരം 7 മുതല്‍ രാവിലെ 5 വരെയാണ് കുവൈറ്റില്‍ കര്‍ഫ്യു നിലനില്‍ക്കുന്നത്.
Also Read:
ചെറുകിട വ്യാപാരികളാണ് ഈ സമയത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. പലപ്പോഴും ചെലവിന് തന്നെ പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. സ്ഥാപനങ്ങള്‍ പൂട്ടാതെ പലരും പിടിച്ച് നില്‍ക്കുന്നത് കര്‍ഫ്യൂ പിന്‍വലിക്കും എന്ന പ്രതീക്ഷയിലാണ്. പല ചെറിയ സ്ഥാപനങ്ങളും അടച്ചുപൂട്ടി, പലരും നാട്ടിലേക്ക് പോയി. കൊവിഡ് പ്രതിസന്ധി പൂര്‍ണ്ണമായും കഴിഞ്ഞാല്‍ മാത്രമേ പഴയ പോലെ വ്യാപാരം നടക്കുയുള്ളൂ എന്നാണ് വ്യാപാരികള്‍ പറയുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷത്തെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് വ്യാപാരം പച്ചപിടിച്ച് വരുകയായിരുന്നു, അപ്പോഴാണ് കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടായത്. ലക്ഷക്കണക്കിന് പ്രവാസികള്‍ തൊഴില്‍ ചെയ്യുന്ന മേഖലയാണ് ചെറുകിട വ്യാപാരം. വലിയ സാമ്പത്തിക ബാധ്യത ഇവരെ കൊണ്ട് താങ്ങാന്‍ സാധിക്കില്ല. ഇനിയും പ്രതിസന്ധികള്‍ കൂടുകയാണെങ്കില്‍ പലരും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കേണ്ടി വരും. കുവൈറ്റില്‍ ഇപ്പോഴും കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും മരണ നിരക്കും ഇപ്പോഴും കുറക്കാന്‍ സാധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ അധികൃതര്‍ എന്ത് പ്രഖ്യാപനങ്ങള്‍ ആണ് നടത്തുന്നതെന്ന് കാത്തിരിക്കുകയാണ് ചെറുകിട വ്യാപാരികള്‍.