ആപ്പ്ജില്ല

സന്ദർശകരെ ആകർഷിച്ച് ഒമാനിലെ ഫലജ് അൽ ദാരിസ്; നിസ്വ നഗരത്തിൽനിന്ന് ആറു കി മീറ്റർ അകലെ

1992ൽ യുനെസ്കോ പൗരാണിക പട്ടികയിൽ ഇടംപിടിച്ച നാലു ഫലജുകളിൽ പ്രധാനപ്പെട്ടതാണ് ഫലജ് അൽ ദാരിസ്.

Samayam Malayalam 11 May 2022, 3:40 pm
ഒമാൻ: ഒമാനിൽ എത്തുന്ന വിനേദസഞ്ചാരികൾക്ക് ഒരുപാട് കൗതുകങ്ങൾ സമ്മാനിക്കുന്ന നിസ്വ വിലായത്തിലെ പ്രധാന ആകർഷണമാണ് ഫലജ് അൽ ദാരിസ്. ഒമാനിലെ ഏറ്റവും നീളം കൂടിയ ഫലജ് കൂടിയാണിത്. അതുമാത്രമല്ല, 1992ൽ യുനെസ്കോ പൗരാണിക പട്ടികയിൽ ഇടംപിടിച്ച നാലു ഫലജുകളിൽ പ്രധാനപ്പെട്ടതാണ് ഫലജ് അൽ ദാരിസ്. കൂടാതെ അൽ ദാരിസും അതിനോടനുബന്ധിച്ചുള്ള ചെറിയ പാർക്കുകളും സഞ്ചാരികൾക്ക് സന്ദർശിക്കാൻ ഉള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ ഫലജിന് 2500 ലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നുന്നത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


ആഴമുള്ള കുഴിയിൽനിന്ന് പൊട്ടി ഒഴുകുന്ന ഭൂഗർഭ ജലം ചെറിയ കനാലുകൾ വഴി വിവിധ ഭൂപ്രദേശങ്ങളിലേക്ക് തിരിച്ചുവിടുകയും കിലോ മീറ്ററുകളോളം സ്ഥലത്ത് ജലസേചനം നടത്തുകയും ചെയ്യുന്ന രീതിയാണിത്. പത്തു മീറ്ററോളം ആഴമുള്ള സ്ഥലത്ത് നിന്നാണ് ഇത്തരത്തിൽ വെള്ളം പോകുന്നത്. നഗരത്തിന്റെ വികസനം വലിയ വേഗത്തിൽ നടക്കുന്നത് കാരണം പല പ്രശ്നങ്ങൾ ഫലജുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൂടാതെ മലിനജല വ്യാപനവും വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്.

Also Read: ജോലിയും ശമ്പളവുമില്ലാത്ത 3,806 തൊഴിലാളികൾ, ശമ്പളക്കുടിശിക 223 കോടി; ഇടപെട്ട് അബുദാബി ലേബർ കോടതി

ജബൽ അഖ്ദറിന്‍റെ ചരിവുകളിലൊന്നായ അൽ അബ്യദിൽനിന്നാണ് അൽ ദാരിസ് ഉദ്ഭവിച്ച് വരുന്നത്. ഫലജ് ദാരിസിന് രണ്ട് ശാഖകളുണ്ട്. ഇതിൽ ഏറ്റവും വലിയ ശാഖക്ക് 2750 മീറ്റർ ദൈർഘ്യം ഉണ്ട്. ചെറിയ ശാഖക്ക് 1950 മീറ്റർ ദൈർഘ്യം ഉണ്ട്. 82 ഇടങ്ങളിൽ വെള്ളം തിരിച്ചുവിടാനുള്ള സംവിധാനങ്ങൾ ആണ് ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള സംവിധാനങ്ങൾ വരുന്നതിലൂടെ 200 ഹെക്ടർ സ്ഥലത്ത് കൃഷി നടത്താൻ പറ്റും.

വർഷങ്ങൾ പഴക്കമുള്ളവയാണ് ഈ ഫലജുകൾ. അത് വളരെ വിശാലമായി നിർമ്മിച്ചവയാണ് . ഒമാനിൽ വെള്ളത്തിന് ക്ഷാമം വരാതിരിക്കാനും കൃഷിക്കും മറ്റു ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ വെള്ളം ഉപയോഗിക്കുക. വെള്ളം സംഭരിക്കാൻ വേണ്ടിയുള്ള ഒരുപരിഹാരമായി തന്നെയാണ് ഇതിനെ തയ്യാറാക്കിയിരിക്കുന്നത്. കിണർ കുഴിച്ച് കനാലുകൾ വഴി വെള്ളം എത്തിക്കാനുള്ള സംവിധാനം ഇതിലൂടെയാണ് നടപ്പിലാക്കിയത്. ഒമാന്റെ ഉയർന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ജല സ്രോതസ്സുകൾ നിർമിക്കുന്നത്. വർഷം മുഴുവൻ രാജ്യത്ത് ജലം ലഭ്യമാകാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരുക്കങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

Also Read: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കും; പുതിയ പദ്ധതിയുമായി യുഎഇ, മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ ഇങ്ങനെ

ഫലജുകൾക്ക് ഒമാൻ ജീവിത രീതിയുമായി വലിയ ബന്ധം ആണ് ഉള്ളത്. പഴയ കാലം മുതൽ തന്നെ അവരുടെ ജീവിത രീതിയുമായി വലിയ ബന്ധമുണ്ട്. കാർഷിക ആവശ്യങ്ങൾക്കും, കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും എല്ലാം ഇത്തരത്തിൽ ശേഖരിച്ച് വെക്കുന്ന വെള്ളം ആണ് ഉപയോഗിക്കുന്നത്. ഒമാനിലെ 4112 ഫലജുകളിൽ 3017 ഫലജുകൾ ഇപ്പോഴും നിലവിലുണ്ട്. മാാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ