ആപ്പ്ജില്ല

പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍; നടപടിയുമായി ഒമാൻ അധികൃതർ

പഴങ്ങള്‍ കൊണ്ടുവന്ന ഒമാനിലേക്ക് കൊണ്ടുവന്ന പെട്ടികള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

Samayam Malayalam 29 Aug 2022, 1:28 pm
ഒമാൻ: ഒമാനിൽ പഴങ്ങൾ കൊണ്ടുവന്ന പെട്ടികളില്‍ പഴത്തിനൊപ്പം ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയിൽ കണ്ടെത്തി. ഒമാൻ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. അധികൃതർ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒമാനിലേക്ക് പഴങ്ങൾ കൊണ്ടുവന്ന പെട്ടികൾ ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ജീവനക്കാരും ഉദ്യോഗസ്ഥരും എത്തിയാണ് പിടിച്ചെടുത്തത്.
Samayam Malayalam containing clippings Fruit boxes of Holy Quran seized


Also Read: രാത്രി പൂളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നു, ആദ്യം കണ്ടത് കുട്ടികൾ; ഒരു മാസത്തിനിടെ ബഹ്റെെനിൽ മുങ്ങി മരിക്കുന്ന രണ്ടാമത്തെ മലയാളി

അതേസമയം, ഒമാനിൽ ടൂറിസം വർധിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ടു പോകുന്നു. നിരവധി പരിപാടികൾ ആണ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. സലാല, ജബൽ അൽ അഖ്ദർ എന്നിവിടങ്ങളിൽ ടൂറിസം മേളകൾ സംഘടിപ്പിച്ചിരുന്നു. ഇത് വിജയം ആയതിന്റെ പശ്ചാത്തലത്തിൽ ആണ് കൂടുതൽ മേളകൾ സംഘടിപ്പിക്കാൻ ഒമാൻ തീരുമാനിച്ചത്. ഒമാൻ പൈതൃക-വിനോദസഞ്ചാര മന്ത്രാലയം ആണ് ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

Also Read: കാണാതായ യുവാവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ പാരിതോഷികവുമായി സൗദി കുടുംബം

ഒമാനിലെ ഒരോ പ്രദേശത്തിന് യോജിച്ച രീതിയിൽ ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉല്ലാസ പരിപാടികൾക്ക് ആവശ്യമായ പദ്ധതികൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഒമാൻ ഇപ്പോൾ. ഒമാനിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവ് കൊണ്ടുവരാൻ ആണ് അധികൃതർ ശ്രമിക്കുന്നത്. രാജ്യത്ത് ഇപ്പോൾ ചൂട് കാലാവസ്ഥയാണ് വരും മാസങ്ങളിൽ ചൂട് കുറയും. ഇതോടെ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം കുറയും.

അതേസമയം, വൻ മദ്യശേഖരണവുമായി ഒമാനില്‍ പ്രവാസി പിടിയിലായി. ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു പ്രവാസിയായ യുവാവ് പോലീസിന്റെ പിടിയിൽ ആയത്. രാജ്യത്തേക്ക് അനധികൃതമായി മദ്യം കടത്തി. അത് സൂക്ഷിക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ ആണ് ഇക്കാര്യം പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ