ഒമാന്‍: രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു. ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് രോഗവ്യാപനം ഉയരാതിരിക്കാന്‍ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരോ ദിവസവും രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ 500നു മുകളില്‍ ആണ് രോഗികളുടെ എണ്ണം . വാക്സിന് നല്ക്കുന്ന നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും രാജ്യത്ത് 70 ശതമാനം പേർക്കും വാക്സിന് നല്കാന് ആണ് ലക്ഷ്യം വെക്കുന്നതെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ജനസംഖ്യയുടെ 30 ശതമാനം പേർക്കും വാക്സില്‍ നല്‍ക്കുകയാണ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. രണ്ടര ലക്ഷം ഡോസ് വാക്സിൻ ഇതിനായി രാജ്യത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:
വാക്സിന് വിതരണം ആരംഭിച്ചത് മുതലാണ് രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറക്കാന്‍ സാധിച്ചത്. ചില രാജ്യങ്ങളിൽ വാക്സിനെടുത്ത ചിലർക്ക് രക്തം കട്ടപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ രക്തം കട്ട പിടിക്കുന്നതിന് ആസ്ട്രസെനക വാക്സിനുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച ശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ മാത്രമായിരിക്കും അടുത്ത ഡോസ് സ്വീകരിക്കുക.
വാക്സിന് നല്കി ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഒരു ലക്ഷത്തില്‍ താഴെ ആളുകള്‍ക്ക് വാക്സിന് നല്കി കഴിഞ്ഞു. വാക്സിനെതിരെ പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടാണ് വീടുകളില്‍ എത്തി വാക്സില്‍ നല്ക്കുന്ന സംവിധാനത്തിലേക്ക് കാര്യങ്ങള്‍ പോയതെന്ന് അദ്ദേഹം പറഞ്ഞു.