ആപ്പ്ജില്ല

ഒമാനിൽ മഴ തുടരുന്നു വിവിധ വിലായത്തുകളിൽ ആലിപ്പഴവും വർഷിച്ചു

വാദികൾ നിറഞ്ഞൊഴുകി. മുറിച്ചു കടക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദേശം എത്തിയിട്ടുണ്ട്.

Samayam Malayalam 22 Mar 2023, 6:43 pm
ഒമാൻ: രാജ്യത്തിന്റെ തെക്കൻ ഗവർണറേറ്റുകളിൽ ഇന്നലെയും ശക്തമായ മഴയാണ് ലഭിച്ചത്. കാറ്റും മിന്നലും ഉണ്ടായിരുന്നു. ശക്തമായ മഴ രാജ്യത്ത് ഉണ്ടായിരിക്കും എന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. വിവിധ വിലായത്തുകളിൽ ആലിപ്പഴവും വർഷിച്ചു.
Samayam Malayalam oman rain


നിസ്‌വ, ലിവ, വാദി അല്‍ ജിസീ, മഹ്ദ, ശിനാസ്, സമാഇല്‍, ജഅലാന്‍ ബനീ ബൂ അലീ, ഇസ്‌കി, സുഹാര്‍, യങ്കല്‍, മസീറ, ദല്‍കൂത്ത്, ബുറൈമി, ഇബ്ര, മുദൈബി, അല്‍ ഖാബില്‍, മഹൂത്ത്, സൂര്‍, ബഹ്‌ല, സമദ് അൽ ഷാൻ, മുദൈബി, ഹൈമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. ഗ്രാമങ്ങളിലെ റോഡുകൾ പലതും വെള്ളം കയറി. എന്നാൽ മഴ ലഭിച്ച ഈ സ്ഥലങ്ങളിൽ ഒന്നും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read: ജിദ്ദയിൽ ഇറങ്ങിയപ്പോൾ ലഗേജുകളില്ല; വിമാനത്തിൽ ഉംറ തീർത്ഥാടകരും; പ്രവാസികളെ വട്ടം ചുറ്റിച്ച് കോഴിക്കോട്ട് നിന്നെത്തിയ വിമാനം

വടക്കൻ ശർഖിയയിലെ എല്ലാ സ്വകാര്യ, പൊതുവിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകിയിട്ടുണ്ട്. മുദൈബി, ഇബ്ര, അൽ ഖബെൽ എന്നിവിടങ്ങളിലാണ് വാദികൾ നിറഞ്ഞു ഒഴുകിയിരിക്കുന്നത്. മസ്കറ്റ് നഗരത്തിൽ രാവിലെ മഴ പെയ്തില്ല. എന്നാൽ ഇന്നലെ വെെകുന്നേരത്തേടെ ശക്തമായ മഴയാണ് ഇവിടെ ലഭിച്ചത്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്. മസ്‌കത്ത്, മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ബുറൈമി, തെക്ക്-വടക്കൻ ശർഖിയ, ദഖിലിയ, തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം മഴ ലഭിക്കും. 10 മുതൽ 100 മില്ലി മീറ്റർ വരെ മഴ ആ സ്ഥലങ്ങളിൽ എല്ലാം ലഭിച്ചേക്കും എന്നാണ് റിപ്പോർട്ട്.

Also Read: പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍; 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ ശമ്പളം , ഒഴിവുകൾ ഉള്ള ജോലിയുടെ പട്ടികയും അപേക്ഷിക്കേണ്ട വിധവും ചുവടെ ചേർക്കുന്നു

വാദികൾ മുറിച്ചു കടക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. താഴ്ന്ന സ്ഥലങ്ങൾ പോകുന്നതും കചലിൽ പോകുന്നതും കുറക്കണം. സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൽ പാലിക്കണം. തിരമാലകൾ 1.5 മുതൽ മൂന്നുമീറ്റർ വരെ ഉയർന്നേക്കും ശക്തമായ മുൻ കരുതൽ ആണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ