ആപ്പ്ജില്ല

ദീര്‍ഘകാലമായി സലാലയില്‍; പ്രവാസി മലയാളി കടക്കുള്ളില്‍ മരിച്ച നിലയില്‍

സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. സലാല ഖാബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് അയക്കുമെന്ന് ഐസിഎഫ് സാന്ത്വനം കാബിനറ്റ് അറിയിച്ചു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 8 Dec 2022, 1:16 pm
മസ്‌കറ്റ്: മലയാളിയെ സലാലയിലെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാം ജലാലുദ്ദീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Samayam Malayalam Expat Died in Oman
ഷാം ജലാലുദ്ദീന്‍


Also Read: വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറുന്നു വെച്ചു; റിയാദില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല; വെട്ടിലായി മലയാളി യുവതി

സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. പിതാവ്: ജലാലുദ്ദീന്‍. മാതാവ്: ഹലീമ ബീവി. ഭാര്യ: ഷലഹാം. സലാല ഖാബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് അയക്കുമെന്ന് ഐസിഎഫ് സാന്ത്വനം കാബിനറ്റ് അറിയിച്ചു.

അതേസമയം, ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി പീറ്റക്കണ്ടി യൂസഫ് (63) ആണ് മരിച്ചത്. മുമ്പ് ഖത്തര്‍ മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്ന അദ്ദേഹം നിലവില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തുവെച്ചാണ് മരിച്ചത്. ഭാര്യ: മര്‍യം. മക്കള്‍- ഹന, സന, അനസ്.

കൊല്ലം മയ്യനാട് സ്വദേശിയായ സന്തോഷ് കുമാര്‍ (52) ജിദ്ദയില്‍ മരിച്ചു. ജിദ്ദ സനാഇയ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്‍ഡസ്ട്രി എന്ന കമ്പനിയില്‍ 12 വര്‍ഷമായി ജീവനക്കാരനായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്.

Also Read: പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിത ലെവിയിലോ വാറ്റ് നികുതിയിലോ മാറ്റമില്ലെന്ന് സൗദി

രാവിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്തിതിരുന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കമ്പനിയെയും പോലീസിനെയും വിവരം അറിയിച്ചു.

Read Latest Gulf News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ