ആപ്പ്ജില്ല

ജോലി സ്വകാര്യ കമ്പനിയിൽ മസ്കത്തിൽ മലയാളി യുവാവ് മരിച്ചു

ഭാര്യ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു

Samayam Malayalam 15 Dec 2022, 3:33 pm
ഒമാൻ: ഒമാനിൽ മലയാളിയായ യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശിയായ യുവാവ് ആണ് മരിച്ചത്. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി.പി ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് ആണ് മരിച്ചത്. 30 വയസ് ആയിരുന്നു. റുവി എംബിഡി ഏരിയയില്‍ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇവിടെയുള്ള ഒരു സ്വകാര്യ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്. അമ്മ - മറീന ജോസഫ്. ഭാര്യ - അനുപ ജോണി. ഭാര്യ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സ് ആയി ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. അവിടെയായിരിക്കും ബാക്കി പരിപാടികൾ നടക്കുക.
Samayam Malayalam peter joseph


അതേസമയം, ഒമാനിലെ വിലായത്തുകളിലെ മുനിസിപ്പൽ കൗൺസിലുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കാൻ പുതിയ വഴികളുമായി ഒമാൻ ഭരണകൂടം. രണ്ട് ഘട്ടങ്ങളിലായി ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്മാർട്ട് ഫോൺ വഴി ഇനി അംഗങ്ങളെ തെരഞ്ഞെടുക്കാൻ സാധിക്കും. ഈ മാസം നടക്കുന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

Also Read: യുഎഇയിലെ ശമ്പളക്കാരായ പ്രവാസികള്‍ കോര്‍പറേറ്റ് നികുതി നല്‍കേണ്ടിവരുമോ? കോര്‍പ്പറേറ്റ് നികുതിയെക്കുറിച്ച് യുഎഇ നിവാസികളും കമ്പനികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിശദാംശങ്ങൾ ഇങ്ങനെയാണ്

സ്മാർട്ട് ഫോൺ വഴി വോട്ട് രേഖപ്പെടുത്താൻ സാധിക്കും. ആഭ്യന്തര മന്ത്രാലയം മൊബൈൽ ആപ്ലിക്കേഷൻ ഇതിന് വേണ്ടി പുറത്തിറക്കിയിട്ടുണ്ട്. 'ഇൻതഖിബ്' എന്ന ആപ് ആണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ആണ് ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും മറ്റു അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Also Read: സൂഖ് വാഖിഫിലെ തിരക്കിലൂടെ നടന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

രാജ്യത്തിനകത്തും പുറത്തുമുള്ള വോട്ടർമാർക്ക് ആ ആപ്പിലൂടെ ഇനി അംഗങ്ങലെ തെരഞ്ഞെടുക്കാൻ സാധിക്കും. ഐഒഎസ് ഫോണുകളിലും സ്മാർട്ട് ഫോണുകളിലും ലഭിക്കുന്ന തരത്തിലാണ് ആപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വലിയ രീതിയിൽ സമയം ലാഭിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇന്റർനെറ്റ് സേവനമുള്ളവർ 'ഇൻതഖിബ്' ആപ്പിൽ ഐ.ഡി കാർഡ് വിവരങ്ങൾ നൽകി വോട്ട് ചെയ്യാൻ സാധിക്കും. വൊട്ടർമാരുടെ തിരിച്ചറിയൽ കാർഡുകളുടെ ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സിസ്റ്റം ശരിയായ രീതിയിൽ തന്നെയാണെന്ന കാര്യം ഉറപ്പുവരുത്തണം എന്ന അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ