ആപ്പ്ജില്ല

കള്ളപ്പണം വെളുപ്പിക്കൽ: ഒമാനിൽ വിവരങ്ങൾ കൈമാറാൻ ധാരണയായി

ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസ് വിലക്ക് നീക്കിയത്. പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്

Samayam Malayalam 9 Mar 2022, 12:11 pm
ഒമാൻ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ കൈമാറാൻ നാഷനൽ സെന്‍റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷനും ഒമാൻ ക്രെഡിറ്റ് ആൻഡ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സെന്‍ററും കരാർ ഒപ്പുവെച്ചു.
Samayam Malayalam money laundering, terror financing signed oman


Also Read: ഊർജസംരക്ഷണത്തിനായി കൃഷിഭൂമിയിൽ സൗരോർജ പാനലുകൾ; അറിയാം പിഎം കുസും പദ്ധതിയുടെ ഗുണങ്ങൾ
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട കുറ്റ കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് അന്താരാഷ്ട്ര രീതികൾ സ്വീകരിക്കും. രണ്ട് സംവിധാനങ്ങളും പരസ്പരം പ്രവർത്തനങ്ങൾ കെെമാറും. ഇതാണ് പുതിയ കരാറിലൂടെ ലക്ഷ്യം വെക്കുനന്ത്. നാഷനൽ സെന്‍റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷൻ സി.ഇ.ഒ ലെഫ്റ്റനന്‍റ കേണൽ അബ്ദുൽ റഹ്മാൻ ബിൻ അമർ അൽ കിയുമി, ഒമാൻ ക്രഡിറ്റ് ആൻഡ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സെന്‍റർ ജനറൽ മാനേജർ ബസ്സാം അൽ ജമാലി എന്നിവരാണ് സഹകരണ കാരാറിൽ ഒപ്പുവെച്ചത്.

Also Read: 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ പെട്രോൾ വില ഉയരാത്തത് ആണ് ട്രോളുകളിൽ നിറയുന്നത്. വെെറലായ ട്രോളുകൾ കാണാം.
അതേസമയം, ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസ് വിലക്ക് നീക്കിയത്. പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. രണ്ടു വർഷത്തിലധികമായി നിലനിൽക്കുന്ന അന്താരാഷ്ട്ര വിമാന വിലക്ക് ഈ മാസം അവസാനിക്കും. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയിൽ ആകും. ഇതോട ടിക്കറ്റ് നിരക്ക് കുറയും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കഴിഞ്ഞ വർഷം ഡിസംബർ 15 മുതൽ വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒമിക്രോൺ വ്യാപനം വന്നതിനാൽ ആണ് വിമാന സർവീസ് തുടരുന്നത് നീട്ടാൻ തീരുമാനിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ