ഒമാന്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ നിയന്ത്രിക്കാന്‍ വേണ്ടിയാണ് സുപ്രീം കമ്മിറ്റി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മേയ് 7ന് ആരംഭിച്ച നിയന്ത്രണം 15 വരെ തുടരും. ഇന്നലെ മുതല്‍ കടകള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. എല്ലാം പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയാണ്. റമദാന്‍റെ അവസാനത്തെ പത്തില്‍ വിപണികള്‍ സജീവമാകേണ്ട സമയത്താണ് ഒമാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പെരുന്നാളൊരുക്കങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട ചെറുകിട വ്യാപര സ്ഥാപനങ്ങള്‍ എല്ലാം അടച്ചു പൂട്ടി. നിരവധി ദിവസ വേദന തൊഴിലാളികള്‍ ആണ് ഇതിലൂടെ ബുദ്ധിമുട്ടിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചുരുങ്ങിയ ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു മാസക്കാലമാണ് കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പൂര്‍ണ്ണമായും അടഞ്ഞു കിടന്ന കടകളിലെ ജീവനക്കാര്‍ സന്നദ്ധ സേവന സംഘടനകളും മറ്റും നല്‍കിയ സഹായത്തോടെയാണ് ജീവിച്ചത്. വ്യാപരികളെ സംബന്ധിച്ച് കച്ചവടം നടക്കേണ്ട മൂന്ന് സീസണ്‍ ആണ് നഷ്ടപ്പെട്ടത്. രണ്ട് പെരുന്നാളും, സ്കൂൾ സീസണും. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സീസണ്‍ സെയില്‍ ഇത്തവണയും നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് വ്യാപരികള്‍.
Also Read:
കടകള്‍ കഴിഞ്ഞ മാസങ്ങളില്‍ തുറന്നെങ്കിലും കാര്യമായ കച്ചവടം നടന്നിട്ടില്ലെന്നാണ് വ്യാപരികള്‍ പറയുന്നത്. പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കായി ആളുകൾ ഒത്തുകൂടാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒമാനില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുകയാണ്. സ്വദേശികൾക്കും വിദേശികൾക്കും ആശ്വസമാകുകയാണ് ഈ വാര്‍ത്ത. ഈ ലോക്ക ഡൗണിന് ശേഷം പുതിയ നിയന്ത്രണങ്ങള്‍ കൂടി എത്തിയാല്‍ രോഗവ്യാപനത്തെ പൂര്‍ണ്ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.