ഒമാൻ: കൊവിഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും കമ്പനികള്‍ വലിയ നഷ്ടത്തിലേക്ക് പോകുകയും ചെയ്തു. ഇന്ന് നഷ്ടത്തിലായ വിമാന കമ്പനിയെ ലാഭത്തിലാക്കാന്‍ പുതിയ പദ്ധതികളുമയി എത്തിയിരിക്കുകയാണ് ഒമാൻ എയർ. വിമാനങ്ങളുടെ എണ്ണം 28 ശതമാനം കുറക്കുന്നതിന് ഒപ്പം കോഡ് ഷെയർ ധാരണകൾ വർധിപ്പിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ സര്‍ക്കാറിന് സബ്സിഡി ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ എയർ ചെയർമാൻ മുഹമ്മദ് അൽ ബർവാനി പ്രാദേശിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Also Read: വ്യാപാര സ്ഥാപനങ്ങളിൽ സിസിടിവി നിർബന്ധമാക്കുന്നു; കര്‍ശന നിര്‍ദ്ദേശവുമായി ബഹ്റൈന്‍
35 ശതമാനം പ്രവര്‍ത്തനം കര്‍ശന നിയന്ത്രങ്ങള്‍ മുന്നോട്ടുവെച്ച് നടത്താന്‍ ആണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കും ഇന്ത്യയിലേക്കും തായ്ലൻഡിലേക്കും സർവിസുകൾ നടത്താനാണ് ഒമാൻ എയർ താൽപര്യപ്പെടുന്നത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ എല്ലാം കൊവിഡ് ശക്തമായതിനാല്‍ സര്‍വീസ് നടത്തുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിമാനങ്ങളുടെ എണ്ണം 36 ആക്കി ചുരുക്കി ഒമാൻ എയറിനെ ചെറിയ കമ്പനിയാക്കി നില നിർത്താനാണ് പദ്ധതി. സബ്സിഡി രഹിതമാക്കി ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായാണ് ഇനിമുന്നോട്ടു പോകാന്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ഗുണമില്ലാത്ത റൂട്ടുകളിലേക്കുള്ള സർവിസുകൾ നിര്‍ത്തിവെക്കും. ഒരു ശതകോടി റിയാലിന്റെ ആസ്തിയുള്ള കമ്പനിയാണ് ഒമാന്‍ എയര്‍. മാര്‍ക്കറ്റിലെ സാഹചര്യങ്ങള്‍ നോക്കി മാത്രമേ ഓഹരി വിൽപന നടത്തുകയെന്നും അൽ ബർവാനി പറഞ്ഞു.