ഒമാൻ: ഒമാനിൽ പ്രവേശിക്കുന്നതിന് 18 വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് രണ്ടു ഡോസ് വാക്സിനേഷന് നിർബന്ധമാക്കി. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വാക്സിനേഷനു പുറമെ യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലവും ഹാജറാക്കണം. Also Read : സുരക്ഷയില്‍ വീഴ്ച വേണ്ട; ഷാര്‍ജയില്‍ തീപിടിത്തമുണ്ടായാല്‍ തീ അണക്കാനുള്ള ചെലവ് കെട്ടിട ഉടമ നല്‍കേണ്ടിവരും
കൂടാതെ ഒമിക്രോൺ വ്യാപന ഭീതി കാരണം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒമാൻ പിൻവലിച്ചു. നവംബര്‍ 28ന് ആയിരുന്നു ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, സ്വാസിലൻഡ്, ലസൂട്ടു, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നും ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. എന്നാൽ ഒമാനിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ 121 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നവംബര്‍ എട്ടിനു ശേഷം ഒരു മരണം ഇന്നലെ സ്ഥിരീകരിച്ചു.
Also Read: വാട്ട്സ്ആപ്പ് തട്ടിപ്പ്; അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന സംഘത്തിനെതിരേ മുന്നറിയിപ്പുമായി ഒമാനിലെ ബാങ്കുകള്‍
ഒമാനിലെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് സുപ്രീം കമ്മിറ്റി ചർച്ച ചെയ്തു. നിരവധി പേർ അധികൃതർ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച കാണിക്കുന്നതായി സുപ്രീം കമ്മിറ്റി നിരീക്ഷിച്ചു. പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന തീരുമാനം കർശനമായി പാലിക്കണമെന്ന് കമ്മിറ്റി ഓർമ്മിച്ചു. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ശരിയായി ധരിക്കണം. സാമൂഹിക അകലം പാലിക്കണം. കെെകൾ വ്യത്തിയായി സൂക്ഷിക്കുക. അനാവശ്യമായ ഒത്തുകൂടലുകൾ ഒഴിവാക്കുക. തുടങ്ങിയ മുൻകരുതൽ നടപടികൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ഒമാൻ സുപ്രീംകമ്മിറ്റി അറിയിച്ചു.
കൂടാതെ ഒമിക്രോൺ വ്യാപന ഭീതി കാരണം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒമാൻ പിൻവലിച്ചു. നവംബര്‍ 28ന് ആയിരുന്നു ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, സ്വാസിലൻഡ്, ലസൂട്ടു, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നും ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. എന്നാൽ ഒമാനിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ 121 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നവംബര്‍ എട്ടിനു ശേഷം ഒരു മരണം ഇന്നലെ സ്ഥിരീകരിച്ചു.
Also Read: വാട്ട്സ്ആപ്പ് തട്ടിപ്പ്; അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന സംഘത്തിനെതിരേ മുന്നറിയിപ്പുമായി ഒമാനിലെ ബാങ്കുകള്‍
ഒമാനിലെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് സുപ്രീം കമ്മിറ്റി ചർച്ച ചെയ്തു. നിരവധി പേർ അധികൃതർ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച കാണിക്കുന്നതായി സുപ്രീം കമ്മിറ്റി നിരീക്ഷിച്ചു. പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന തീരുമാനം കർശനമായി പാലിക്കണമെന്ന് കമ്മിറ്റി ഓർമ്മിച്ചു. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ശരിയായി ധരിക്കണം. സാമൂഹിക അകലം പാലിക്കണം. കെെകൾ വ്യത്തിയായി സൂക്ഷിക്കുക. അനാവശ്യമായ ഒത്തുകൂടലുകൾ ഒഴിവാക്കുക. തുടങ്ങിയ മുൻകരുതൽ നടപടികൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ഒമാൻ സുപ്രീംകമ്മിറ്റി അറിയിച്ചു.