മസ്കറ്റ്: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്കില്‍ വ്യക്തത വരുത്തി ഒമാന്‍. വിലക്കുണ്ടായിട്ടും ഒമാനിലേക്ക് ഇപ്പോഴും വിമാന സര്‍വീസുകള്‍ എത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) വ്യക്തത വരുത്തി. Also Read: കൊവിഡ് വ്യാപനം; ഒമാനിലെ ആശുപത്രികളില്‍ പുതിയ നിയന്ത്രണങ്ങള്‍
ഏപ്രില്‍ 29 വ്യാഴാഴ്ച സലാല വിമാനത്താവളത്തിലെത്തിയ വിമാനങ്ങളെ കുറിച്ച് സിഎഎ വിശദീകരണം നല്കി. നിലവില്‍ ഒമാനും ഇന്ത്യയ്ക്കും ഇടയില്‍ പരിമിതമായ വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് സിഎഎ അറിയിച്ചു. ഇതിലൂടെ സുല്‍ത്താനേറ്റിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുകയും ഒമാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുകയും ചെയ്യുന്നു.
'ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് മുമ്പും എത്തിച്ചേരുന്നതിന് മുമ്പും ആരോഗ്യപരമായ നടപടികള്‍ക്ക് വിധേയമാകണമെന്ന് സിഎഎയുടെ പ്രസ്താവനയില്‍ പറയുന്നു.
മെഡിക്കല്‍ ജീവനക്കാര്‍ ഒഴികെ കൊച്ചിയില്‍ നിന്ന് മൂന്ന് യാത്രക്കാരുമായി മാത്രമാണ് വിമാനക്കമ്പനി എത്തിയത്. 100 ഇന്ത്യൻ യാത്രക്കാരെ കൊച്ചിയിലേക്ക് കൊണ്ടുപോയ ശേഷം ഒരു മണിക്കൂറിനുള്ളിൽ വിമാനം പറന്നുയർന്നതായി സിഎഎ കൂട്ടിച്ചേര്‍ത്തു.
Also Read: ബഹ്റൈനിലേക്ക് വരുന്ന കുട്ടികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും. ഒമാന്‍ പൗരന്മാര്, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
ഏപ്രില്‍ 29 വ്യാഴാഴ്ച സലാല വിമാനത്താവളത്തിലെത്തിയ വിമാനങ്ങളെ കുറിച്ച് സിഎഎ വിശദീകരണം നല്കി. നിലവില്‍ ഒമാനും ഇന്ത്യയ്ക്കും ഇടയില്‍ പരിമിതമായ വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് സിഎഎ അറിയിച്ചു. ഇതിലൂടെ സുല്‍ത്താനേറ്റിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുകയും ഒമാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുകയും ചെയ്യുന്നു.
'ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് മുമ്പും എത്തിച്ചേരുന്നതിന് മുമ്പും ആരോഗ്യപരമായ നടപടികള്‍ക്ക് വിധേയമാകണമെന്ന് സിഎഎയുടെ പ്രസ്താവനയില്‍ പറയുന്നു.
മെഡിക്കല്‍ ജീവനക്കാര്‍ ഒഴികെ കൊച്ചിയില്‍ നിന്ന് മൂന്ന് യാത്രക്കാരുമായി മാത്രമാണ് വിമാനക്കമ്പനി എത്തിയത്. 100 ഇന്ത്യൻ യാത്രക്കാരെ കൊച്ചിയിലേക്ക് കൊണ്ടുപോയ ശേഷം ഒരു മണിക്കൂറിനുള്ളിൽ വിമാനം പറന്നുയർന്നതായി സിഎഎ കൂട്ടിച്ചേര്‍ത്തു.
Also Read: ബഹ്റൈനിലേക്ക് വരുന്ന കുട്ടികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും. ഒമാന്‍ പൗരന്മാര്, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.