ആപ്പ്ജില്ല

ആഗോള ഭക്ഷ്യസുരക്ഷ സൂചിക: ജിസിസി രാജ്യങ്ങളിൽ നാലാം സ്ഥാനം കരസ്ഥമാക്കി ഒമാൻ

ആഗോളതലത്തിൽ ഒമാൻ 40ാം സ്ഥാനം ആണ് കരസ്ഥമാക്കിയിരിക്കുന്നത്.

Samayam Malayalam 21 May 2022, 2:49 pm
Samayam Malayalam oman news
ഒമാൻ: ആഗോള ഭക്ഷ്യസുരക്ഷ സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാലാം സ്ഥാനം കരസ്ഥമാക്കി ഒമാൻ. ഇക്കണോമിസ്റ്റ് ഇംപാക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആണ് ഒമാൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭക്ഷ്യലഭ്യത, വില താങ്ങാനാവുന്ന ഭക്ഷണം, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ ആണ് ഇക്കണോമിസ്റ്റ് ഇംപാക്ട് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ ഈ വിഭാഗത്തിൽ നിന്ന് നല്ല പോയിന്റ് കരസ്ഥമാക്കിയാണ് ഒമാൻ എത്തിയത്.

Also Read: അടിന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ക്യാമ്പ് ഏർപെടുത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

കൂടാതെ ഭക്ഷ്യസൂചികയുടെ ഗുണനിലവാരത്തിലും സുരക്ഷിതത്വത്തിലും നടത്തിയ പരിശോധനയിൽ ഒമാൻ നല്ല പ്രകടനം കാഴ്ചവെച്ചു. അതിനാൽ ഈ ഇനത്തിൽ ഒമാൻ മൂന്നാ സ്ഥാനം ആണ് കരസ്ഥമാക്കിയത്. ഭക്ഷ്യസുരക്ഷ സൂചികയിൽ ആഗോളാടിസ്ഥാനത്തിൽ ഒമാൻ 40ാം സ്ഥാനത്താണ് ഉള്ളത്. ജിസിസി രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ ഖത്തർ ആണ് 24ാം സ്ഥാനത്താണ് ഖത്തർ നിൽക്കുന്നത്. രണ്ടും മൂന്നും സ്ഥാനത്ത് കുവൈറ്റ്, യുഎഇ, എന്നീ രാജ്യങ്ങൾ എത്തി. ആഗോളതലത്തിലെ കണക്കുകൾ പരിശോധിരക്കുമ്പോൾ കുവെെറ്റ് 30 സ്ഥാനത്താണ് ഉള്ളത്. യുഎഇ 35, ബഹ്റെെൻ 43. സൗദി 44 എന്നീ സ്ഥാനങ്ങൾ ആണ് മറ്റു രാജ്യങ്ങൾ ആഗോളത്തലത്തിൽ നേടിയിരിക്കുന്നത്.

Also Read: കഅ്ബയുടെ 'കിസ്‌വ' വൃത്തിയാക്കാൻ സ്മാർട്ട് മെഷീൻ പുറത്തിറക്കി സൗദി

ആഗോളതലത്തിൽ തന്നെ ഫുഡ് അഫോർഡബിലിറ്റി സൂചികയിൽ ഡെന്മാർക്കും അയർലൻഡും ആണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്. ഈ സൂചിക പട്ടികയിൽ ഒമാൻ 88.8 പോയന്റുമായി ആഗോളതലത്തിൽ 18ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിൽ നിന്നും നിരവധി രാജ്യങ്ങൾ പട്ടികയിൽ ഇടം പിടിച്ചത് വലിയ വാർത്തയായി. ആഗോളതലത്തിൽ ഖത്തർ 31, കുവെെറ്റ് 44, ബഹ്റെെൻ 46. യുഎഇ 50 സൗദി 53 എന്നിങ്ങനെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ വലിയ ലഭ്യത കൂടുതൽ കാരണം നോർവേയും ഫിൻലൻഡും പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

113 രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ ലഭ്യത, ഗുണനിലവാരം, ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും, പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള ഭക്ഷ്യസുരക്ഷ സൂചിക പട്ടിക ഇക്കണോമിസ്റ്റ് ഇംപാക്ട് പരിഗണിച്ച് റിപ്പോർട്ട് തയ്യാറാക്കി പുറത്തുവിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ