ആപ്പ്ജില്ല

തറാവീഹ് നമസ്കാരത്തിന് അനുമതി നൽകി ഒമാൻ

കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ആയിരുന്നു പള്ളികളിലെ തറാവീഹ് നമസ്കാരം നിർത്തിയത്. രണ്ട് വർഷത്തെ ഇടേളക്ക് ശേഷം ആണ് ഇത് വീണ്ടും ആരംഭിക്കുന്നത്.

Samayam Malayalam 29 Mar 2022, 9:52 am
ഒമാൻ: കൊവിഡ് പടർന്ന് പിടിക്കുന്ന സാചര്യത്തിൽ ആയിരുന്നു കഴിഞ്ഞ രണ്ട് വർഷമായി തറാവീഹ് നമസ്കാരം നിർത്തി വെച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. റമദാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരത്തിന് അധികൃതർ അനുവാദം നൽകിയിരിക്കുന്നത്. രണ്ട് വർഷത്തെ ഇടേളക്ക് ശേഷം തറാവീഹ് നമസ്കാരത്തിന് പോകാൻ സാധിക്കും എന്നതിന്റെ ആഹ്ലാദത്തിൽ ആണ് പ്രവാസികളും സ്വദേശികളും.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ദുബായില്‍ വെള്ളിയാഴ്ചകളിലെ സൗജന്യ പാര്‍ക്കിങ് ഒഴിവാക്കി, ഇനി മുതല്‍ ഞായറാഴ്ചകളില്‍

കഴിഞ്ഞ വർഷം കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ റമദാനിൽ രാത്രികാല ലോക്ഡൗൺ നിലനിന്നിരുന്നു. അത് കൊണ്ട് തന്നെ പള്ളിയിൽ പോകാൻ സാധിച്ചിരുന്നില്ല. രണ്ട് വർഷമായി തറാവീഹ് നമസ്കാരം മുടങ്ങി കിടക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും പുനരാംഭിക്കുന്നത്. ഒമാൻ പുറത്തിറക്കിയ പുതിയ തീരുമാനം എത്തിയതോടെ വിശ്വാസികൾ വലിയ സന്തേഷത്തിലാണ്.

Also Read: അബുദാബിയിലെ ഇ-ബൈക്ക്, സൈക്കിള്‍ യാത്രക്കാർ അറിയാൻ; ഇനി മുതല്‍ പുതിയ നിയമം. പുതിയ നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം?

എന്നാൽ എല്ലാ വർഷവും സമൂഹ ഇഫ്ത്താറുകൾ നടക്കാർ ഉണ്ട്. ഇത്തവണ അത്തരത്തിൽ എന്തെങ്കിലും ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സമൂഹ നോമ്പ്തുറ നടക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊവിഡ് ഇല്ലാത്ത കാലത്ത് എല്ലാ പള്ളികളിലും ഇഫ്ത്താർ വിരുന്നുകൾ നടക്കാർ ഉണ്ട്. ഒറ്റക്ക് താമസിക്കുന്നവർ പള്ളിയിൽ പോയി ആണ് നോമ്പ്തുറക്കാർ ഉള്ളത്. കുറഞ്ഞ വരുമാനക്കാർക്ക് ഇത് വലിയ ആശ്വാസം ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ