ആപ്പ്ജില്ല

നെറ്റ് വർക്ക് സർവ്വേയുമായി ബന്ധപ്പെട്ട ജോലിക്കായി പോയപ്പോൾ മരുഭൂമിയിൽ കുടുങ്ങി; ഒമാനിൽ പ്രവാസികളായ യുവാക്കൾക്ക്​ ദാരുണാന്ത്യം

തമിഴ്നാട് തിരുനെൽവേലി സ്വദേശി സയ്യിദ്മുഹമ്മദ് അമീസ് (30), തിരുച്ചിറപ്പള്ളി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരിച്ചത്.

Samayam Malayalam 2 Jul 2022, 3:44 pm
ഒമാൻ: ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് പ്രവാസികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികൾ ആണ് മരിച്ചത്. നെറ്റ് വർക്ക് സർവ്വേയുമായി ബന്ധപ്പെട്ട ജോലിക്കായി ഇവർ മരുഭൂമിയിലേക്ക് പോയതായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശി സയ്യിദ്മുഹമ്മദ് അമീസ് (30), തിരുച്ചിറപ്പള്ളി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്.
Samayam Malayalam New Project (80)


Also Read: കൂടുതൽ തൊഴിൽ രംഗങ്ങളിൽ സ്വദേശിവത്കരണം കൊണ്ടുവരും: സൗദി

‌ദോഫാർ തുംറൈത്തിന് അടുത്ത് ഒമാന്റെ അതിർത്തി പ്രദേശമായ ഒബാറിലാണ് സംഭവം നടന്നത്. സർവേ ജോലിക്കായി ചൊവ്വാഴ്ചയാണ് ഇവർ പോയത്. വെഹിക്കിൾ മോണിറ്ററിങ് സിസ്റ്റം (ഐവിഎംഎസ്) സിഗ്നൽ കാണിക്കാതിരുന്നത് കൊണ്ട് ഇവർ എവിടെയാണ് അകപ്പെട്ടതെന്ന് കണ്ടെത്താൻ കമ്പനി അധികൃതർക്ക് കഴിഞ്ഞില്ല.

Also Read: ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇ-ഗേറ്റുകൾ; 2 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാകും, എങ്ങനെ ഇ-ഗേറ്റ് ഉപയോഗിക്കാം

പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ഇവരെ കാണാതിരുന്നതിനാൽ പൊലീസിൽ പരാതി തെരച്ചിൽ ആരംഭിച്ചു. മരുഭൂമിയിൽ ഇവർ മരിച്ച് കിടക്കുന്നത് സ്വദേശികൾ ആണ് ആദ്യം കണ്ടെത്തിയത്. മൃതദേഹങ്ങൾ എയർ ലിഫ്റ്റ്‌ ചെയ്ത് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ