ആപ്പ്ജില്ല

കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ച് കബളിപ്പിച്ചു; പരാതിയുമായി 23 മലയാളികൾ

നാട്ടിലെത്തിക്കാനുള്ള നടപടി ആവശ്യപ്പെട്ട് എംബസി അധികൃതരെ കാണാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

Samayam Malayalam 10 Aug 2022, 12:27 pm
ഒമാൻ: കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ച് തങ്ങളെ കബളിപ്പിച്ചെന്ന പരാതിയുമായി 23 മലയാളികൾ. എറണാകുളം, തൃശൂർ ജില്ലകളിലെ യുവാക്കൾ ആണ് പരാതിയുമായി എത്തിയിരിക്കുന്നത് . ഒമാനിലെ ഇന്ത്യൻ എംബസി, റോയൽ ഒമാൻ പൊലീസ്, സുവൈഖ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ആണ് ഇവർ പരാതി നൽകിയിരിക്കുന്നത്. വിസിറ്റ് വിസയിൽ ആണ് ഇവർ ഒമാനിൽ എത്തിയത്. പലരുടേയും വിസയുടെ കാലാവധി കഴിഞ്ഞു തുടങ്ങി. ഭക്ഷണത്തിനു പോലും വകയില്ലാതെയാണ് പലരും ഇപ്പോൾ ഇവിടെ കഴിയുന്നതെന്നാണ് പരാതി. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam visa fraud oman 23 malayalees complained indian embassy
കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ച് കബളിപ്പിച്ചു; പരാതിയുമായി 23 മലയാളികൾ



​വിസക്കായി നൽകിയത് ഒരു ലക്ഷം രൂപ


വൈപ്പിൻ സ്വദേശിയായ മജീഷിന് 27,500 രൂപ നൽകിയാണ് ഇവർ ഒമാനിൽ എത്തിയത്. ഷംസുദ്ദീൻ എന്ന ആളുടെ കൺസ്ട്രക്ഷൻ കമ്പനിയിലേക്കാണ് ജോലി എന്ന് പറഞ്ഞായിരുന്നു ഇയാൾ തുക വാങ്ങിയത്. 450 വില്ലകളുടെ പ്രോജക്ട് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഒമാനിൽ എത്തിയപ്പോൾ അങ്ങനെ ഒരു കമ്പനി പോലുമില്ലെന്ന് മനസ്സിലായെന്ന് ഇവർ പരാതിയിൽ പറയുന്നു. 250ഓളം പേരിൽ നിന്നും മജീഷ് ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ടെന്നും ഇവർ പറയുന്നു. 27,500 മുതൽ 30,000 രൂപ നൽകിയവർ ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു കമ്പനി ഇല്ലെന്ന് മനസിലായപ്പോൾ മജീഷിനെതിരെ ഞാറക്കൽ പൊലീസിൽ പരാതി നൽകി. കൂട്ടത്തിൽ ഒരു മാസം മുമ്പ് വന്നവരുടെ കെെവശം പാസ്പോർട്ട് ഉണ്ട്. എന്നാൽ 17 പേരുടെയും പാസ്പോർട്ട് വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഷംസുദ്ദീൻ വാങ്ങി. കൂടാതെ 500 റിയാൽ (ഒരു ലക്ഷത്തോളം രൂപ) യും ഇയാൾ വാങ്ങി. വരുന്നവർക്ക് രണ്ട് ഇടത്തായാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

​നാട്ടിലെത്തിക്കണം എന്ന ആവശ്യം


താമസിക്കുന്ന സ്ഥലത്തിന്റെ വാടക കൊടുക്കാതിരിക്കാൻ വേണ്ടി ഓരോ മാസവും താമസസ്ഥലം മാറ്റി കൊണ്ടിരിക്കും. കെട്ടിട ഉടമകൾ ഷംസുദ്ദീനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ഇവർ പറയുന്നു. വിസ കാലാവധി അവസാനിക്കാൻ ആയി ഇത് പുതുക്കണമെങ്കിൽ കെെയ്യിൽ പണം ഇല്ല. പുതുക്കിയില്ലെങ്കിൽ വലിയ പിഴ അടക്കേണ്ടി വരും. ഒരു സന്നദ്ധ സംഘടന കഴിഞ്ഞ ദിവസം ഇവർക്ക് ഭക്ഷണം എത്തിച്ചിരുന്നു. അഞ്ച് പേർക്ക് നാട്ടിൽ പോകാനുള്ള ടിക്കറ്റ് ഇവർ വാഗ്ദാനം നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർ നാട്ടിലെത്തിക്കാനുള്ള നടപടി ആവശ്യപ്പെട്ട് എംബസി അധികൃതരെ കാണാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

​ആരോപണം വാസ്തവവിരുദ്ധമാണെന്ന് ഷംസുദ്ദീൻ


എന്നാൽ ഇവരുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ഷംസുദ്ദീൻ പറയുന്നു എന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിൽ ഉണ്ട്. വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇവർക്ക് വേണ്ടിയുള്ള ഭക്ഷണവും താമസസൗകര്യവും താൻ ഒരുക്കി കൊടുത്തിട്ടുണ്ട്. പലരും തമ്മിൽ അടിപിടി ഉണ്ടായത് കാരണം ആണ് താമസം രണ്ടിടത്താക്കിയതെന്നും ഷംസുദ്ദീൻ പറയുന്നു. മജീഷ് ആണ് തട്ടിപ്പ് നടത്തിയത്. ആ തട്ടിപ്പിൽ താൻ പങ്കാളിയല്ലെന്നും ഷംസുദ്ദീൻ പറയുന്നു. താൻ മജീഷിനോട് തൊഴിലാളികളെ വേണമെന്ന് പറഞ്ഞിരുന്നു, എന്നാൽ 250 തൊഴിലാളികളെ വേണമെന്ന് താൻ ആവശ്യപ്പെട്ടില്ലെന്നും ഷംസീർ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ