ദോഹ: ഖത്തറില്‍ മരുഭൂമിയിലോ കടലിലോ കുടുങ്ങുന്നവരെ രക്ഷിക്കാന്‍ ഉടന്‍ തന്ന രക്ഷാസംഘത്തിന്റെ (അല്‍ ബെയ്‌റാക്ക്) സഹായം തേടാം. കടല്‍ വെള്ളത്തിലും മരുഭൂമിയിലെ മണലിലൂം താഴുന്നു പോകുന്ന വാഹനങ്ങളും ബോട്ടുകളും ഉയര്‍ത്താന്‍ ഖത്തര്‍ രക്ഷാസംഘത്തിന്റെ സഹായം തേടാം. തികച്ചും സൗജന്യ സേവനമാണ് അല്‍ ബെയ്‌റാക്ക് നല്‍കുന്നത്. Also Read: ശെയ്ഖ് ഖലീഫ; വിട പറഞ്ഞത് യുഎഇയെ ആധുനികതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭരണാധികാരി
അല്‍ ബെയ്‌റാക്ക് ടീമിന്റെ സേവനത്തിനായി നാഷനല്‍ കമാന്‍ഡ് സെന്ററിന്റെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് 999 എന്ന നമ്പറില്‍ സഹായം തേടാമെന്ന് ടീം ഫൗണ്ടര്‍ നാസര്‍ സാദ് അല്‍കാബി പറഞ്ഞു. സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെത്തുന്ന ഫോണ്‍ കോളുകള്‍ അപകട സ്ഥലത്തെ സമീപ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. ആ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് സഹായം തേടി വിളിക്കുന്നവര്‍ക്ക് അല്‍ ബെയ്‌റാക്ക് ടീമിന്റെ നമ്പര്‍ നല്‍കുക. കോള്‍ എത്തിയാലുടന്‍ ടീം അംഗങ്ങള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തും.
Also Read: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ 'സുവർണ ജൂബിലി നടപ്പാത പദ്ധതി'; ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഈദ് അവധി ദിവസങ്ങളില്‍ സഹായം തേടി വിളിച്ചവരില്‍ കൂടുതലും കുടുംബങ്ങളാണ്. 2013 ല്‍ ഏഴ് അംഗങ്ങളുമായി തുടക്കമിട്ട അല്‍ ബെയ്‌റാക്കിന് ഇന്ന് രാജ്യത്തുടനീളം 160 വൊളന്റിയര്‍മാരുണ്ട്. യുവാക്കള്‍, ഡോക്ടര്‍മാര്‍, ഡൈവിങ് പരിശീലകര്‍, പ്രഫഷനലുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവരാണ് വൊളന്റിയര്‍ ടീമിലുള്ളത്.
അല്‍ ബെയ്‌റാക്ക് ടീമിന്റെ സേവനത്തിനായി നാഷനല്‍ കമാന്‍ഡ് സെന്ററിന്റെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് 999 എന്ന നമ്പറില്‍ സഹായം തേടാമെന്ന് ടീം ഫൗണ്ടര്‍ നാസര്‍ സാദ് അല്‍കാബി പറഞ്ഞു. സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെത്തുന്ന ഫോണ്‍ കോളുകള്‍ അപകട സ്ഥലത്തെ സമീപ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. ആ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് സഹായം തേടി വിളിക്കുന്നവര്‍ക്ക് അല്‍ ബെയ്‌റാക്ക് ടീമിന്റെ നമ്പര്‍ നല്‍കുക. കോള്‍ എത്തിയാലുടന്‍ ടീം അംഗങ്ങള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തും.
Also Read: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ 'സുവർണ ജൂബിലി നടപ്പാത പദ്ധതി'; ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഈദ് അവധി ദിവസങ്ങളില്‍ സഹായം തേടി വിളിച്ചവരില്‍ കൂടുതലും കുടുംബങ്ങളാണ്. 2013 ല്‍ ഏഴ് അംഗങ്ങളുമായി തുടക്കമിട്ട അല്‍ ബെയ്‌റാക്കിന് ഇന്ന് രാജ്യത്തുടനീളം 160 വൊളന്റിയര്‍മാരുണ്ട്. യുവാക്കള്‍, ഡോക്ടര്‍മാര്‍, ഡൈവിങ് പരിശീലകര്‍, പ്രഫഷനലുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവരാണ് വൊളന്റിയര്‍ ടീമിലുള്ളത്.