ഖത്തർ: അഴിമതി ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ മുൻ ഖത്തർ ധനകാര്യ മന്ത്രിക്കെതിരെ ക്രിമിനൽ കോടതിയിൽ വിചാരണ. അറ്റോണി ജനറൽ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. 2021 മേയ് ആറിന് അറസ്റ്റിലായ മുൻ ധനകാര്യ മന്ത്രി അലി ഷരിഫ് അൽ ഇമാദിക്കെതിരെ ആണ് അന്വേഷണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രതികൾ കുറ്റം ചെയ്തതതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് ശിക്ഷ നടപടികൾക്കായി നീങ്ങാൻ തീരുമാനിച്ചത്. ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിക്കാൻ അറ്റോഅറ്റോണി ജനറലിന്റെ ഉത്തരവ് എത്തി. ഖത്തർ ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. Also Read: എണ്ണ ചോർച്ചയ്ക്ക് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം; ആശങ്കയൊഴിഞ്ഞെന്ന് കുവൈറ്റ് ഓയിൽ കമ്പനി
മുൻ ധനകാര്യ മന്ത്രിയുൾപ്പെടെ അറസ്റ്റിലായ എല്ലാവരേയും ചോദ്യം ചെയ്തും സാക്ഷികളെ വിസ്തരിച്ചും ആണ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത്. കേസിൽ ആവശ്യമായ അന്വേഷണം പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതികൾ ചെയ്ത കുറ്റത്തിന്റെ രേഖകൾ കണ്ടെത്താൻ വലിയ ശ്രമങ്ങൾ ആണ് നടത്തിയത്. അഴിമതി, പൊതു ധന ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ വിചാരണ നേരിടുന്നതിന് വലിയ രീതിയിൽ കേസുകൾ പരിശോധിക്കുന്നതിനും വേണ്ടി ക്രിമിനൽ കോടതിയിലേക്ക് കേസ് മാറ്റി.
Also Read: ഒമാൻ എന്നും പ്രവാസികൾക്കൊപ്പം; മിനിമം വേതനം ഉയര്‍ത്തുന്നത് പരിഗണനയില്‍; പ്രവാസികള്‍ക്കും ശമ്പളത്തോടെ പ്രസവാവധി
2021 മേയിൽ ആയിരുന്നു മന്ത്രിയെ അറസ്റ്റ് ചെയ്തത്. പൊതുപണം നശിപ്പിക്കൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മന്ത്രിയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ടുകൾ ശക്തമായ രീതിയിൽ ആണ് പരിശോധിച്ച ശേഷം ആയിരുന്നു അറസ്റ്റ്. മിഡിൽ ഈസ്റ്റിലെ വലിയ ധനകാര്യ വിദഗ്ധനായിരുന്നു അലി ഷരീഫ് അൽ ഇമാദി.
Read Latest Gulf News and Malayalam News
മുൻ ധനകാര്യ മന്ത്രിയുൾപ്പെടെ അറസ്റ്റിലായ എല്ലാവരേയും ചോദ്യം ചെയ്തും സാക്ഷികളെ വിസ്തരിച്ചും ആണ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത്. കേസിൽ ആവശ്യമായ അന്വേഷണം പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതികൾ ചെയ്ത കുറ്റത്തിന്റെ രേഖകൾ കണ്ടെത്താൻ വലിയ ശ്രമങ്ങൾ ആണ് നടത്തിയത്. അഴിമതി, പൊതു ധന ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ വിചാരണ നേരിടുന്നതിന് വലിയ രീതിയിൽ കേസുകൾ പരിശോധിക്കുന്നതിനും വേണ്ടി ക്രിമിനൽ കോടതിയിലേക്ക് കേസ് മാറ്റി.
Also Read: ഒമാൻ എന്നും പ്രവാസികൾക്കൊപ്പം; മിനിമം വേതനം ഉയര്‍ത്തുന്നത് പരിഗണനയില്‍; പ്രവാസികള്‍ക്കും ശമ്പളത്തോടെ പ്രസവാവധി
2021 മേയിൽ ആയിരുന്നു മന്ത്രിയെ അറസ്റ്റ് ചെയ്തത്. പൊതുപണം നശിപ്പിക്കൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മന്ത്രിയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ടുകൾ ശക്തമായ രീതിയിൽ ആണ് പരിശോധിച്ച ശേഷം ആയിരുന്നു അറസ്റ്റ്. മിഡിൽ ഈസ്റ്റിലെ വലിയ ധനകാര്യ വിദഗ്ധനായിരുന്നു അലി ഷരീഫ് അൽ ഇമാദി.
Read Latest Gulf News and Malayalam News