ദോഹ: രാഷ്ട്രീയക്കളികളില്‍ കൂടുതല്‍ താല്‍പര്യം കാണിച്ചവര്‍ ഫുട്‌ബോള്‍ മൈതാനത്ത് വലിയ പരാജയമായെന്ന് ഫിഫ ഉദ്യോഗസ്ഥനും മുന്‍ ആഴ്‌സനല്‍ മാനേജറുമായ ആഴ്സന്‍ വെംഗര്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് മല്‍സരത്തില്‍ തന്നെ പുറത്തായ ജര്‍മനിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇപ്പോള്‍ ഫിഫയുടെ ആഗോള ഫുട്‌ബോള്‍ വികസനത്തിന്റെ തലവനായി പ്രവര്‍ത്തിക്കുന്ന വെംഗറുടെ അഭിപ്രായ പ്രകടനം. Also Read: 'ഞാൻ വരുമ്പോഴേക്കും മീൻ പൊരിച്ചു വെക്കണം', അമ്മയുടെ കാത്തിരിപ്പിനൊടുവിൽ കണ്ടത് മകൻ മരിച്ച നിലയിൽ
രാഷ്ട്രീയ പ്രകടനങ്ങളേക്കാള്‍ ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകള്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതായി വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. ഖത്തറില്‍ സമാപിച്ച ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പ്രവണതകള്‍ വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാമര്‍ശം.
Also Read: സിപിഎം നേതാവ് അഷറഫ് വധക്കേസിലെ പ്രതി, ഒളിവിൽ കഴിഞ്ഞത് 18 വർഷം, സമീർ ഖാൻ ഒടുവിൽ പിടിയിൽ
നിങ്ങള്‍ ഒരു ലോകകപ്പിന് പോകുമ്പോള്‍, നിങ്ങള്‍ ആദ്യ റൗണ്ടില്‍ തോല്‍ക്കരുതെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടാവും, 73കാരനായ വെംഗര്‍ പറഞ്ഞു. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് പോലുള്ള ലോകകപ്പ് അനുഭവമുള്ള ടീമുകള്‍ അവരുടെ ഉദ്ഘാടന മത്സരങ്ങളില്‍ വിജയിച്ചു. അതേപോലെ, രാഷ്ട്രീയ പ്രകടനങ്ങളില്‍ താല്‍പര്യം കാണിക്കാതെ ഫുട്‌ബോള്‍ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറായ മറ്റു ടീമുകള്‍ക്കും ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായതായും അദ്ദേഹം പറഞ്ഞു. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ജര്‍മന്‍ ടീമിനെ വ്യംഗ്യമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ജപ്പാനെതിരായ ഉദ്ഘാടന മത്സരത്തിന് മുമ്പ് ജര്‍മ്മന്‍ കളിക്കാര്‍ ടീം ഫോട്ടോ എടുക്കുന്ന വേളയില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. ഏഴ് യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്‍മാരെ മഴവില്ല് പ്രമേയമാക്കിയ ആംബാന്‍ഡ് ധരിക്കാന്‍ ഫിഫ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ജര്‍മന്‍ ടീമിന്റെ ഈ നടപടി. ഖത്തര്‍ എല്‍ജിബിടിക്യു സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് റെയിന്‍ബോ ആംബാന്‍ഡ് ധരിക്കാന്‍ യൂറോപ്യന്‍ ടീമുകള്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫിഫ വിലക്കിയതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു. നാല് തവണ ലോകകപ്പ് ചാമ്പ്യന്‍മാരായ ജര്‍മനിയാവട്ടെ ജപ്പാനോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോകുകയും ചെയ്തിരുന്നു.
രാഷ്ട്രീയ പ്രകടനങ്ങളേക്കാള്‍ ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകള്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതായി വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. ഖത്തറില്‍ സമാപിച്ച ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പ്രവണതകള്‍ വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാമര്‍ശം.
Also Read: സിപിഎം നേതാവ് അഷറഫ് വധക്കേസിലെ പ്രതി, ഒളിവിൽ കഴിഞ്ഞത് 18 വർഷം, സമീർ ഖാൻ ഒടുവിൽ പിടിയിൽ
നിങ്ങള്‍ ഒരു ലോകകപ്പിന് പോകുമ്പോള്‍, നിങ്ങള്‍ ആദ്യ റൗണ്ടില്‍ തോല്‍ക്കരുതെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടാവും, 73കാരനായ വെംഗര്‍ പറഞ്ഞു. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് പോലുള്ള ലോകകപ്പ് അനുഭവമുള്ള ടീമുകള്‍ അവരുടെ ഉദ്ഘാടന മത്സരങ്ങളില്‍ വിജയിച്ചു. അതേപോലെ, രാഷ്ട്രീയ പ്രകടനങ്ങളില്‍ താല്‍പര്യം കാണിക്കാതെ ഫുട്‌ബോള്‍ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറായ മറ്റു ടീമുകള്‍ക്കും ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായതായും അദ്ദേഹം പറഞ്ഞു. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ജര്‍മന്‍ ടീമിനെ വ്യംഗ്യമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ജപ്പാനെതിരായ ഉദ്ഘാടന മത്സരത്തിന് മുമ്പ് ജര്‍മ്മന്‍ കളിക്കാര്‍ ടീം ഫോട്ടോ എടുക്കുന്ന വേളയില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. ഏഴ് യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്‍മാരെ മഴവില്ല് പ്രമേയമാക്കിയ ആംബാന്‍ഡ് ധരിക്കാന്‍ ഫിഫ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ജര്‍മന്‍ ടീമിന്റെ ഈ നടപടി. ഖത്തര്‍ എല്‍ജിബിടിക്യു സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് റെയിന്‍ബോ ആംബാന്‍ഡ് ധരിക്കാന്‍ യൂറോപ്യന്‍ ടീമുകള്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫിഫ വിലക്കിയതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു. നാല് തവണ ലോകകപ്പ് ചാമ്പ്യന്‍മാരായ ജര്‍മനിയാവട്ടെ ജപ്പാനോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോകുകയും ചെയ്തിരുന്നു.