ദോഹ: എട്ട് ഗ്രൂപ്പുകളായി നടന്ന നാടകീയ മത്സരങ്ങള്‍, ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ സ്റ്റേഡിയങ്ങളിലെ റെക്കോര്‍ഡ് കാണികള്‍, അതിശയിപ്പിക്കുന്ന ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കുകള്‍, ഫുട്ബോളില്‍ വിനോദം നിറയ്ക്കുന്ന ദോഹയിലെ ഫിഫ ഫാന്‍ ഫെസ്റ്റിവലിലെ വന്‍ ജനാവലി. എല്ലാം ചേര്‍ന്ന് ഖത്തര്‍ ലോകകപ്പിലെ ഫിഫ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാക്കി മാറ്റിക്കഴിഞ്ഞതായി അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. പരാതി രഹിതവും മികച്ചതുമായ സംഘാടനത്തിന് ഖത്തറിനെ അഭിനന്ദിക്കുന്നതായും പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. Also Read: സ്ത്രീകളായി വേഷം മാറി നടക്കുന്നു, ട്രാന്‍സ് ജെന്ഡറുകള്ക്കും സ്വവര്‍ഗരതിക്കാര്‍ക്കുമെതിരെ നടപടി; കുവൈറ്റില്‍ നാടുകടത്തിയത് 3000 ത്തിലേറെ പേരെ
മത്സരം ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിച്ച 32 ടീമുകള്‍ ഉള്‍പ്പെടുന്ന ഫുട്ബോളിന്റെ ഗുണനിലവാരത്തെ ഫിഫ പ്രസിഡന്റ് പ്രശംസിച്ചു. ഖത്തറിന് ചുറ്റുമുള്ള സ്റ്റേഡിയങ്ങളിലും ഫിഫ ഫാന്‍ ഫെസ്റ്റിവലിലും ഫാന്‍സ് പാര്‍ക്കുകളിലും കാണികള്‍ പ്രകടിപ്പിച്ച കാണിച്ച ആവേശത്തെ അദ്ദേഹം എടുത്തു പറഞ്ഞു. 'ഞാന്‍ എല്ലാ മത്സരങ്ങളും കണ്ടു. വളരെ ലളിതമായും വ്യക്തമായും പറഞ്ഞാല്‍, ഫിഫ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗ്രൂപ്പ് ഘട്ടമാണിത്. അതുകൊണ്ടു തന്നെ ശേഷിക്കുന്ന സമയവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്'- ഫിഫ പ്രസിഡന്റ് പറഞ്ഞു. അതിമനോഹരമായ സ്റ്റേഡിയങ്ങളില്‍ നടന്ന ഓരോ മത്സരവും മികച്ച നിലവാരമുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അര ലക്ഷത്തിലേറെയായിരുന്നു ഓരോ കളികളിലെയും കാണികള്‍. തികച്ചും അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്.
ലോകകപ്പ് മത്സരങ്ങള്‍ ഇതിനകം രണ്ട് ബില്യണിലധികം ആളകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടതായാണ് ലഭ്യമായ കണക്കുകള്‍. ശരിക്കും വിസ്മയിപ്പിക്കുന്ന കണക്കാണിത്. ദോഹയിലെ തെരുവുകളില്‍ രണ്ടര ദശലക്ഷം ആളുകളും സ്റ്റേഡിയങ്ങളില്‍ ദിവസേന ഏതാനും ലക്ഷം പേരും കളി കാണുന്നു. എല്ലാവരും ഒരുമിച്ച് ആഹ്ളാദിക്കുന്നു. അവരുടെ ടീമുകളെ പിന്തുണയ്ക്കുന്നു, അതിശയകരമായ അന്തരീക്ഷം, മികച്ച ഗോളുകള്‍, അവിശ്വസനീയമായ ആവേശം- അദ്ദേഹം പറഞ്ഞു. 2022-ല്‍, ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായതിന് ശേഷം, ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായി, എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ അവസാന 16ല്‍ ഇടംപിടിച്ചുവെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ ഫുട്ബോള്‍ ശക്തിപ്പെടുന്നതിന്റെ സൂചനകളാണിത്. 'ഇനി ചെറിയ ടീമുകളെന്നോ വലിയ ടീമുകളെന്നോ ഇല്ല. എല്ലാവരും തുല്യ ശക്തികളായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശബരിമലയിൽ ഹിറ്റായി വെര്‍ച്വൽ ക്യൂ; അയ്യനെ കാണാൻ ഇന്ന് ഒരു ലക്ഷത്തിലധികം ഭക്തർ, പോലീസിൻ്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
വരും ദിനങ്ങളില്‍ കൂടുതല്‍ മികച്ച മത്സരങ്ങളും അനുഭവങ്ങളും കാണികളെയുമാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള അഞ്ച് ബില്യണ്‍ കാഴ്ചക്കാരിലേക്ക് ലോകകപ്പ് എത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു. ഫാന്‍ ഫെസ്റ്റിവലുകള്‍, വിവിധ ഫാന്‍ സോണുകള്‍ എന്നിവിടങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഓരോ മത്സരവും കാണാനായി എത്തുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സന്തോഷവും പുഞ്ചിരിയും നല്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതാണ് ഫുട്ബോള്‍. അതാണ് ഫിഫ ലോകകപ്പ്. ഈ സന്തോഷം ഇനിയുള്ള നാളുകളില്‍ തുടരുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read Latest Gulf News and Malayalam News
മത്സരം ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിച്ച 32 ടീമുകള്‍ ഉള്‍പ്പെടുന്ന ഫുട്ബോളിന്റെ ഗുണനിലവാരത്തെ ഫിഫ പ്രസിഡന്റ് പ്രശംസിച്ചു. ഖത്തറിന് ചുറ്റുമുള്ള സ്റ്റേഡിയങ്ങളിലും ഫിഫ ഫാന്‍ ഫെസ്റ്റിവലിലും ഫാന്‍സ് പാര്‍ക്കുകളിലും കാണികള്‍ പ്രകടിപ്പിച്ച കാണിച്ച ആവേശത്തെ അദ്ദേഹം എടുത്തു പറഞ്ഞു. 'ഞാന്‍ എല്ലാ മത്സരങ്ങളും കണ്ടു. വളരെ ലളിതമായും വ്യക്തമായും പറഞ്ഞാല്‍, ഫിഫ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗ്രൂപ്പ് ഘട്ടമാണിത്. അതുകൊണ്ടു തന്നെ ശേഷിക്കുന്ന സമയവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്'- ഫിഫ പ്രസിഡന്റ് പറഞ്ഞു. അതിമനോഹരമായ സ്റ്റേഡിയങ്ങളില്‍ നടന്ന ഓരോ മത്സരവും മികച്ച നിലവാരമുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അര ലക്ഷത്തിലേറെയായിരുന്നു ഓരോ കളികളിലെയും കാണികള്‍. തികച്ചും അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്.
ലോകകപ്പ് മത്സരങ്ങള്‍ ഇതിനകം രണ്ട് ബില്യണിലധികം ആളകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടതായാണ് ലഭ്യമായ കണക്കുകള്‍. ശരിക്കും വിസ്മയിപ്പിക്കുന്ന കണക്കാണിത്. ദോഹയിലെ തെരുവുകളില്‍ രണ്ടര ദശലക്ഷം ആളുകളും സ്റ്റേഡിയങ്ങളില്‍ ദിവസേന ഏതാനും ലക്ഷം പേരും കളി കാണുന്നു. എല്ലാവരും ഒരുമിച്ച് ആഹ്ളാദിക്കുന്നു. അവരുടെ ടീമുകളെ പിന്തുണയ്ക്കുന്നു, അതിശയകരമായ അന്തരീക്ഷം, മികച്ച ഗോളുകള്‍, അവിശ്വസനീയമായ ആവേശം- അദ്ദേഹം പറഞ്ഞു. 2022-ല്‍, ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായതിന് ശേഷം, ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായി, എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ അവസാന 16ല്‍ ഇടംപിടിച്ചുവെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ ഫുട്ബോള്‍ ശക്തിപ്പെടുന്നതിന്റെ സൂചനകളാണിത്. 'ഇനി ചെറിയ ടീമുകളെന്നോ വലിയ ടീമുകളെന്നോ ഇല്ല. എല്ലാവരും തുല്യ ശക്തികളായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശബരിമലയിൽ ഹിറ്റായി വെര്‍ച്വൽ ക്യൂ; അയ്യനെ കാണാൻ ഇന്ന് ഒരു ലക്ഷത്തിലധികം ഭക്തർ, പോലീസിൻ്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
വരും ദിനങ്ങളില്‍ കൂടുതല്‍ മികച്ച മത്സരങ്ങളും അനുഭവങ്ങളും കാണികളെയുമാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള അഞ്ച് ബില്യണ്‍ കാഴ്ചക്കാരിലേക്ക് ലോകകപ്പ് എത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു. ഫാന്‍ ഫെസ്റ്റിവലുകള്‍, വിവിധ ഫാന്‍ സോണുകള്‍ എന്നിവിടങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഓരോ മത്സരവും കാണാനായി എത്തുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സന്തോഷവും പുഞ്ചിരിയും നല്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതാണ് ഫുട്ബോള്‍. അതാണ് ഫിഫ ലോകകപ്പ്. ഈ സന്തോഷം ഇനിയുള്ള നാളുകളില്‍ തുടരുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read Latest Gulf News and Malayalam News