ആപ്പ്ജില്ല

ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ്; വേദികളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖലയുടെ നിർമാണം പൂർത്തിയാക്കുന്നു

ലോകകപ്പിനായി ഖത്തർ 220 ബില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കുന്നത്

Samayam Malayalam 10 Jun 2022, 4:51 pm
ഖത്തർ: ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് വേദികളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനം 99 ശതമാനം പൂർത്തിയായി. ഖത്തർ പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ ആണ് ഇക്കാര്യം അറിയിച്ചത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രജക്റ്റിന് നേതൃത്യം നൽകിയത് പ്രോജക്ട് എൻജിനീയറും ദോഹ ഹൈവേ സെക്ഷൻ മേധാവിയുമായ അലി മുഹമ്മദ് ദർവീശാണ്. വലിയ ഒരുക്കങ്ങൾ ആണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


വിശാലമായ റോഡ് ശൃംഖല നിർമ്മിക്കുന്ന പദ്ധതികൾക്ക് ആധുനിക സാങ്കേതികവിദ്യകളുടെ സഹായം തേടുന്നുണ്ട്. ലോകകപ്പ് ഫുട്ബോളിനായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആണ് ഖത്തർ ഒരുക്കുന്നത്. ഇതിന് വേണ്ടി നിരവദി പദ്ധതികൾ ആണ് ഖത്തർ ഒരുക്കികൊണ്ടിരിക്കുന്നത്.

Also Read: മാധ്യമങ്ങളെ ഒന്നും കടത്തിവിടാതെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായത് സംഭവം ട്രോളുകളിൽ നിറയുകയാണ്

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു വേദികളാണ് ലോകകപ്പിന് തയ്യാറായിരിക്കുന്നത്. ഒരോ സ്റ്റേഡിയവുമായി മറ്റൊരു സ്റ്റേഡിയം ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ 99 ശതമാനവും പൂർത്തിയായി. അൽ മജ്ദ് ഹൈവേ, അല്ലെങ്കിൽ തുമാമ വഴിയോ റയ്യാൻ സ്റ്റേഡിയത്തിലെത്താൻ സാധിക്കും. ഒരോ സ്റ്റേഡിയത്തിൽ എത്താൻ വേണ്ടി വ്യത്യസ്ത റോഡുകൾ നിർമ്മിക്കുന്നതിനാൽ തിരക്ക് കുറയുകയും കൂടുതൽ പേർക്ക് രാജ്യത്തേക്ക് എത്താൻ സാധിക്കും.

Also Read: വൈദ്യുതി, വെള്ളം എന്നിവയുടെ ഉപഭോഗം സംബന്ധിച്ച് വരിക്കാരെ ടെക്‌സ്‌റ്റ് മെസേജ് വഴി അറിയിക്കും; പുതിയ സംവിധാനവുമായി ബഹ്റെെൻ

ഖത്തർ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനാൽ പല തരത്തിലുള്ള പദ്ധതികളും നിർമ്മാണ പ്രവർത്തനങ്ങളും ആണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. നിരവധി നവീകരണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നത്. റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ മാത്രമല്ല മറ്റു പല തരത്തിലുള്ള പ്രവർത്തനങ്ങളും ലോകകപ്പ് വരുന്നതിന്റെ ഭാഗമായി വരുന്നുണ്ട്. ലോകകപ്പിനായി ഖത്തർ 220 ബില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ