ആപ്പ്ജില്ല

ഐഎല്‍ഒയുടെ പേരില്‍ ഖത്തറില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതര്‍

സംശയാസ്പദമായ എന്തെങ്കിലും ലഭിച്ചാൽ doha@ilo.org എന്ന വിലാസത്തിൽ അറിയിക്കണം എന്നാണ് ലഭിക്കുന്ന മുന്നറിയിപ്പ്. എല്ലാവരും ശക്തമായ നിയമം പാലിക്കണമെന്നും അറിയിപ്പിൽ അധികൃതർ പറയുന്നുണ്ട്.

Samayam Malayalam 22 Feb 2023, 11:07 am
ദോഹ: ഖത്തറിലെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ)യുടെ ഓഫീസില്‍ ജോലിക്കാരെ റിക്രൂട്ട്‌ചെയ്യുന്നുവെന്ന വ്യാജേന തട്ടിപ്പുകള്‍ നടക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. ഐഎല്‍ഒ തന്നെയാണ് ഇത്തരമൊരു തട്ടിപ്പിനെ കുറിച്ച് ഖത്തറിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ ഖത്തറിലെ ഓഫീസില്‍ പുതുതായി ജീവനക്കാരെ നിയമിക്കുന്നുവെന്ന രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടക്കുന്നതെന്നും അത് ശരിയല്ലെന്നും ഐഎല്‍ഓ ഓഫീസ് അറിയിച്ചു.
Samayam Malayalam Qatar ILO warns of fake job opportunities


Also Read: ഉംറ തീര്‍ഥാടത്തിനെത്തിയ രണ്ട് അള്‍ജീയക്കാരെ മക്കയിലെ ഹോട്ടലില്‍ വച്ച് കൊത്തിക്കൊന്നു; പ്രതി അറസ്റ്റില്‍


നിലവില്‍ തങ്ങളുടെ ഖത്തര്‍ ഓഫീസില്‍ തൊഴിലവസരങ്ങളൊന്നുമില്ലെന്നും വാട്ട്സ്ആപ്പ് വഴി അപേക്ഷകള്‍ അയക്കണമെന്ന രീതിയില്‍ പരസ്യം നല്‍കിയിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. ഐഎല്‍ഒയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഔദ്യോഗിക ഇ-മെയില്‍ അക്കൗണ്ടായ @ilo.orgല്‍ നിന്നോ ilo.org എന്ന വെബ്സൈറ്റില്‍ നിന്നോ വന്നതാണെങ്കില്‍ മാത്രമേ അവ വിശ്വസിക്കാവൂ എന്നും അല്ലാത്തവ അവഗണിക്കണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Also Read: അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ച ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു; കുട്ടികളെ 38കാരി കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

തങ്ങളുടെ ഓഫീസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുകയാണെങ്കില്‍ തന്നെ അപേക്ഷ നല്‍കല്‍, അഭിമുഖത്തില്‍ പങ്കെടുക്കല്‍, പരിശീലനത്തില്‍ പങ്കെടുക്കല്‍ തുടങ്ങി റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഫീസ് ഈടാക്കില്ല. ഇവയ്ക്ക് പണം ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും അവയ്ക്കു പിന്നില്‍ തട്ടിപ്പു സംഘമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണം. ഐഎല്‍ഒയുടെ ഖത്തര്‍ ഓഫീസുമായി ബന്ധപ്പെട്ട് ഇത്തരം സംശയാസ്പദമായ ആശയവിനിമയങ്ങള്‍ ലഭിച്ചാല്‍ doha@ilo.org എന്ന വിലാസത്തില്‍ അറിയിക്കുകയോ പ്രാദേശിക നിയമപാലകര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുകയോ വേണമെന്നും സംഘടന പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ