ആപ്പ്ജില്ല

കൊവിഡ്: പ്രതിസന്ധിയിലായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങുമായി ഖത്തര്‍

മന്ത്രസഭാ യോഗത്തിന് ശേഷം നീതിന്യായ മന്ത്രി ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചു

Samayam Malayalam 16 Apr 2021, 8:29 am
ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണ നടപടികളുടെ ഭാഗമായി അടക്കേണ്ടി വന്ന സ്ഥാപനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍ സര്‍ക്കാര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗമാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹായ പാക്കേജ് പ്രഖ്യാപിച്ചത്.
Samayam Malayalam qatar government is assisting companies that have closed down as part of covid control measures
കൊവിഡ്: പ്രതിസന്ധിയിലായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങുമായി ഖത്തര്‍


​സഹായ പാക്കേജ് ദീര്‍ഘിപ്പിച്ചു


സ്വകാര്യമേഖലയ്ക്ക് സാമ്പത്തിക ഉത്തേജനം നല്‍കുന്നതിനും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കുന്നതിനുമായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായാണ് സഹായം. മന്ത്രസഭാ യോഗത്തിന് ശേഷം നീതിന്യായ മന്ത്രി ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം താഴെ പറയുന്ന ഇളവുകളാണ് ഈ മേഖലയ്ക്ക് ലഭിക്കുക.

​ലഭിക്കുന്ന ഇളവുകള്‍ എന്തൊക്കെ?


- അടച്ചുപൂട്ടിയ സ്ഥാപനങ്ങളെ 2021 സപ്തംബര്‍ അവസാനം വരെ വൈദ്യുതി, വാട്ടര്‍ ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കും.

- ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിലെ ദേശീയ ഗ്യാരണ്ടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 2021 സപ്തംബര്‍ അവസാനം വരെ നീട്ടും

- ദേശീയ ഗ്യാരണ്ടി പ്രോഗ്രാമില്‍ പലിശ ഇളവ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടി രണ്ട് വര്‍ഷത്തേക്ക് പലിശയില്ലാതെ പദ്ധതി ലഭ്യമാക്കും. കൂടാതെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിരക്കായ രണ്ട് ശതമാനത്തില്‍ കൂടാത്ത പലിശ നിരക്കില്‍ രണ്ട് വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കാനുള്ള സൗകര്യം നല്‍കും.

- അടച്ചുപൂട്ടേണ്ടിവന്ന മേഖലകള്‍ക്കുള്ള ശമ്പളത്തിനും വേതനത്തിനുമുള്ള ധനസഹായത്തിന്റെ പരിധി ഒരു തിച്ചറിയല്‍ കാര്‍ഡിന് 15 മില്ല്യണ്‍ റിയാലായി ഉയര്‍ത്തും

- പ്രാദേശിക ബാങ്കുകളുടെ പണലഭ്യതയെ ആവശ്യാനുസരണം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്തുണയ്ക്കും.

ആര്‍ട്ടിക്കിള്‍ ഷോ