ആപ്പ്ജില്ല

ബഹ്‌റൈന്‍ വീണ്ടും സമുദ്രാതിര്‍ത്തി ലംഘിച്ചു; ഖത്തര്‍ യുഎന്‍ രക്ഷാസമിതിയ്ക്ക് പരാതി നല്‍കി

ഡിസംബര്‍ 9 ന് ബഹ്‌റൈന്‍ സൈനിക വിമാനം ഖത്തറിലെ ഭൂപ്രദേശങ്ങളില്‍ കടന്നുകയറിയതായി ഡിസംബര്‍ 29 ന് ദോഹ യുഎന്‍ സുരക്ഷാ സമിതിയെ അറിയിച്ചിരുന്നു.

Samayam Malayalam 3 Jan 2021, 11:09 am
ദോഹ: നവംബര്‍ അവസാനത്തോടെ ബഹ്‌റൈന്‍ നാവിക ബോട്ടുകള്‍ ഖത്തറിലെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം യുഎന്‍ രക്ഷാസമിതിയെ അറിയിച്ചു. ജനുവരി 5 ന് നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ഖത്തര്‍ യുഎന്നിനെ ഇക്കാര്യം അറിയിച്ചത്.
Samayam Malayalam Gulf-iStock-121043151
പ്രതീകാത്മക ചിത്രം


Also Read: യുഎഇയില്‍ ഇന്നും മഴ തുടരും; വിവിധയിടങ്ങളിലെ കാലാവസ്ഥ പ്രവചനങ്ങള്‍ ഇങ്ങനെ

ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ബഹ്‌റൈന്‍ അതിര്‍ത്തി ലംഘിച്ചതായി ദോഹ യുഎന്നിനെ സമീപിച്ചത്. ബഹ്‌റൈനുമായി അടുത്തിടെ ഉണ്ടായ സമ്മര്‍ദ്ദം ഖത്തറിനെതിരെ ദീര്‍ഘകാലമായി നടത്തിവരുന്ന ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ഇത് തടസ്സപ്പെടുത്തിയേക്കാം.

ഡിസംബര്‍ 9 ന് ബഹ്‌റൈന്‍ സൈനിക വിമാനം ഖത്തറിലെ ഭൂപ്രദേശങ്ങളില്‍ കടന്നുകയറിയതായി ഡിസംബര്‍ 29 ന് ദോഹ യുഎന്‍ സുരക്ഷാ സമിതിയെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 25 ന് ബഹ്‌റൈന്റെ നാവികസേനാ ബോട്ടുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി അതിക്രമിച്ച് കടന്നതായാണ് ഖത്തറിന്റെ പരാതി.

രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നതാണ് നടപടിയെന്നും ആവശ്യമായി നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്നും യുഎന്‍ സുരക്ഷാസമിതിയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. 'അനുമതിയില്ലാതെ ഖത്തറിലെ ഭൂപ്രദേശങ്ങളിലേക്ക് ബഹ്‌റൈന്‍ സൈനിക ബോട്ടുകള്‍ അനധികൃതമായി പ്രവേശിക്കുന്നത് പരമാധികാരത്തിന്റെയും പ്രാദേശിക സമഗ്രതയുടെയും ലംഘനവും സുരക്ഷയ്ക്ക് ഭീഷണിയുമാണ്', ഖത്തര്‍ പ്രതിനിധി അല്യ ബിന്ദ് അഹ്മദ് അല്‍ താനി യുഎന്നിനെ അറിയിച്ചു.

Also Read: പുതുവര്‍ഷത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി ദുബായ്; അറിയേണ്ട അഞ്ച് കാര്യങ്ങള്‍

2017 ജൂണില്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാജ്യങ്ങളില്‍ ഒന്നാണ് ബഹ്‌റൈന്‍. സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവയോടൊപ്പം ഗള്‍ഫില്‍ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ