ആപ്പ്ജില്ല

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് അറബ് സഖ്യസേന

ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് തകര്‍ത്തതെന്ന് അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി വെള്ളിയാഴ്ച അറിയിച്ചു.

Samayam Malayalam 16 Jan 2021, 11:32 am
റിയാദ്: യെമന്റെ ഹുദൈദ ഗവര്‍ണറേറ്റില്‍ നിന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സൗദി ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് അറബ് സഖ്യസേന. മൂന്ന് ഡ്രോണുകളാണ് അറബ് സഖ്യസേന തകര്‍ത്തിട്ടത്. സുരക്ഷാ കൗണ്‍സിലിന്റെ യെമനെ കുറിച്ചുള്ള പ്രത്യേക സെഷന് തൊട്ടുപിന്നാലെയാണ് ആക്രമണം.
Samayam Malayalam Houthi Attack PTI
ഫയല്‍ ചിത്രം


Also Read: ശ്രദ്ധിക്കുക ! ടെസ്റ്റും ക്വാറന്‍റൈനും കര്‍ക്കശമാക്കി ഒമാന്‍; പിഴ രണ്ടു ലക്ഷം രൂപ, അറിയേണ്ടതെല്ലാം

'ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായുള്ള ഹാനികരമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ ഈ ആക്രമണം ആഗോള വെല്ലുവിളിയാണെന്ന്', യെമന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് തകര്‍ത്തതെന്ന് അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി വെള്ളിയാഴ്ച അറിയിച്ചു. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രമായി അല്‍ഹുദൈദ ഉപയോഗിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: അഴിമതിയെക്കുറിച്ച് അറിവുണ്ടോ? വന്‍തുക പാരിതോഷികം ഓഫര്‍ ചെയ്ത് സൗദി, കുടുങ്ങിയത് വമ്പന്മാര്‍

ആക്രമണാത്മകവും തീവ്രവാദപരവുമായ ആക്രമണങ്ങളോടുള്ള നിലപാടുകള്‍ നിരാകരിക്കുന്ന യെമന്റെ രീതി മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സൗദി അറേബ്യയ്ക്ക് മാത്രമല്ല, പ്രദേശത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അപകടകരമായ ഭീഷണിയാണ് ഉണ്ടാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ