ആപ്പ്ജില്ല

വീട്ടിലെ മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമം; ഒടുവില്‍ സ്വയം മലയാളം പഠിച്ച അനുഭവം വെളിപ്പെടുത്തി സൗദി യുവാവ്

കൊവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അബ്ദുല്ല അഭിമുഖത്തില്‍ പറയുന്നു

Samayam Malayalam 7 Jan 2021, 1:32 pm
അല്‍ഇഖ്ബാരിയ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത സൗദി പൗരന്‍ അബ്ദുല്ല താന്‍ മലയാളം പഠിച്ച അനുഭവം പറഞ്ഞപ്പോള്‍ ചിരി അടക്കാനാകാതെ മലയാളികള്‍. ഗള്‍ഫിലെത്തുന്ന മലയാളികള്‍ അതിവേഗത്തില്‍ അറബി പഠിച്ചെടുക്കുന്നവരാണ്. എന്നാല്‍ ഇവിടെ ഒരു മലയാളി ‍ഡ്രൈവര്‍ അറബിയെ മലയാളം പഠിപ്പിച്ചിരിക്കുകയാണ്. അറബി പൗരന്‍റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
Samayam Malayalam saudi arabia Malayali driver


ഒരുപാട് കഷ്ടപ്പെട്ടു മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ എന്ന് ചാനല്‍ പരിപാടിയില്‍ സൗദി പൗരന്‍ പറയുന്നു. അറബി വാക്കുകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അത് സമാന അര്‍ഥത്തില്‍ മലയാളത്തിലാണ് ഡ്രൈവര്‍ മറുപടി നല്‍കിയിരുന്നത്. അങ്ങനെയാണ് താന്‍ മലയാളം പഠിച്ചതെന്ന് സൗദി പൗരന്‍ പറയുന്നു. മലയാളം മാത്രമല്ല അബ്ദുല്ലക്ക് ഇന്ത്യയിലെ മറ്റു ചില ഭാഷകളും കൈകാര്യം ചെയ്യാന്‍ അറിയാം.

Also Read: ജിസിസി ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി ധരിച്ച മാസ്ക് ചര്‍ച്ചയാക്കി സോഷ്യൽ മീഡിയ

എന്നാല്‍ മലയാളികളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചും അബ്ദുല്ല അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്‍റെ കാറിന്‍റെ ചെറിയ തകരാറ് പരിഹരിക്കാന്‍ ഒരു മലയാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പില്‍ എത്തി. വാഹനം പരിശോധിച്ച ശേഷം എന്‍ജിനില്‍ ചെറിയ തകരാറു മാത്രമേയുള്ളൂവെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ജോലികാരനോട് കടയുടമ വലിയ തുക ആവശ്യപ്പെടാന്‍ മലയാളത്തില്‍ പറഞ്ഞു. തനിക്ക് മലയാളം അറിയില്ലെന്ന ധാരണയില്‍ ആയിരിക്കണം ഇവര്‍ രണ്ട് പേരും മലയാളത്തില്‍ ആയിരുന്നു സംസാരിച്ചത്. സംഭവം പിടിക്കിട്ടിയ താന്‍ അവിടെ നിന്ന് തല്‍ക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞു പോയെന്നും അബ്ദുള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്.
മലയാളം പഠിച്ചതിലൂടെയാണ് തട്ടിപ്പില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. മലയാളം പഠിച്ചപ്പേള്‍ ആള്‍ക്ക് നമ്മുടെ നാട് കാണാന്‍ ഒരു ഇഷ്ടം തോന്നിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അബ്ദുല്ല അഭിമുഖത്തില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ