ആപ്പ്ജില്ല

ഹജ്ജ് തീർഥാടകരെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾക്ക് മേയ് 30 വരെ അനുമതി നൽകും

മാതാപിതാക്കൾക്കൊപ്പം ഹറമിലെത്തുന്ന കുട്ടികൾക്ക് ഇഫ്താറും ഉപഹാരങ്ങളും നൽകുന്നത് ഇരുഹറം കാര്യാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്ന് വകുപ്പ് മേധാവി അറിയിച്ചു

Samayam Malayalam 11 Apr 2022, 10:01 am
സൗദി: മക്കയിൽ എത്തുന്ന ഹജ്ജ് തീർഥാടകരെ താമസിപ്പിക്കാൻ ഉദേശിക്കുന്ന കെട്ടിടങ്ങൾക്ക് മേയ് 30 വരെ അനുമതി നൽകും എന്ന് ഹജ്ജ് തീർഥാടക ഭവന സമിതി വ്യക്തമാക്കി. പാട്ടത്തിന് എടുത്ത കാലാവധി അവസാനിക്കാൻ പോകുന്ന സാഹചര്യത്തിൽ ആണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്. കാലാവധി തീരാൻ പോകുന്ന സമയത്ത് അപേക്ഷിക്കാൻ കഴിയാതിരുന്ന പൗരന്മാരെ കണക്കിലെടുത്താണ് പുതിയ തീരുമാനം എത്തിയിരിക്കുന്നതെന്ന് സമിതി ചെയർമാൻ എൻജിനീയർ അബ്ദുൽ ബിൻ അഖീൽ ബാജാബിർ പറഞ്ഞു.
Samayam Malayalam Hajj 2021


Also Read: നേന്ത്രപ്പഴം കൊണ്ടുവരുന്ന പെട്ടിയില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമം: പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. വിസിറ്റ് വിസയില്‍ ദുബായിൽ എത്തിയതായിരുന്നു ഇയാള്‍

തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാണോ താമസ സൗകര്യങ്ങൾ തുറന്നിരിക്കുന്നതെന്ന് നോക്കിയായിരിക്കും പെർമിറ്റ് നൽകുക. മുനിസിപ്പാലിറ്റിയും സിവിൽ ഡിഫൻസും അംഗീകരിച്ച നിരവധി കൺസൾട്ടിങ് എൻജിനീയറിങ് ഓഫീസുകൾ ഒരുക്കിയിട്ടുണ്ട്. വ്യവസ്ഥകളും ആവശ്യകതളും പാലിച്ചായിരിക്കും ഓഫീസുകൾ തുറക്കുന്നത്. രാജ്യത്ത് എത്തുന്ന തീർഥാടകരെ താമസിപ്പിക്കാൻ കെട്ടിടം വാടകക്ക് നൽകാൻ ഉദേശിക്കുന്ന പൗരന്മാർ കെട്ടിട സുരക്ഷ സംബന്ധിച്ച മുഴുവൻ നിബന്ധനയും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: ഇന്നു മുതല്‍ യുഎഇയില്‍ പ്രവാസികള്‍ക്ക് 'വിസ' വേണ്ട; താമസ രേഖയായി ഇനി എമിറേറ്റ്‌സ് ഐഡി

അതേസമയം, റമദാനിലെ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണം കൂടിയിട്ടുണ്ട്. കൊവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഹജ്ജ് ഉംറ പരിപാടികൾ നിർത്തലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉംറ ചെയ്യാൻ എത്തിയ മാതാപിതാക്കളുടെ കുട്ടികളെ സ്വീകരിച്ച് ഇഫ്താർ വിഭവം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഹറമിലുള്ള നിങ്ങളുടെ കുട്ടിക്ക് ഇഫ്താർ'എന്നപേരിൽ ആണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇഫ്താർ വിഭവങ്ങളടക്കിയ പാക്കറ്റുകൾ ആണ് വിതരണം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ