ആപ്പ്ജില്ല

സൗദിയിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ശമ്പള കുടിശികയല്ലാതെ 28 വർഷം ജോലിചെയ്തതിന്റെ മറ്റ് ആനുകൂല്യങ്ങൾ നൽകാൻ കമ്പനി അധികൃതർ തയ്യാറായിട്ടില്ല.

Samayam Malayalam 6 Sept 2022, 1:08 pm
സൗദി: വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം കടക്കൽ സ്വദേശി ബാഹുലേയൻ സുകുമാരന്റെ മൃതദേഹം ആണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. 59 വയസ്സായിരുന്നു. സൗദി അറേബ്യയിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം ആണ് ബാഹുലേയന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള നടപടികൾ തുടങ്ങിയത്. 28 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. റിയാദിലെ ന്യൂ സനാഇയ്യയിൽ അബൂഹൈദ് ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രെെവറായിരുന്നു.
Samayam Malayalam Bahuleyan


Also Read: ഒമാനില്‍ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി നിലച്ചു, വലഞ്ഞ് ജനം; മാളുകള്‍ ഇരുട്ടിലായി, ലിഫ്റ്റുകളില്‍ ആളുകൾ കുടുങ്ങി

ബാഹുലേയനെ ഫേണിൽ വിളിച്ചപ്പോൾ കിട്ടിയില്ല. തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ഓടിക്കുന്ന വാഹനത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ദൂരയാത്ര കഴിഞ്ഞെത്തിയ അദ്ദേഹം വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടതായിരിക്കാം എന്നാണ് കരുതുന്നത്. ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹം മരണപ്പെടുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ നിയമ തടസ്സം ഉണ്ടായി. കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ സഹകരം ഇല്ലായ്മ തന്നെയാണ് മൃതദേഹം നാട്ടിൽ എത്തിക്കാൻ വെെകിയത്. തുടർന്ന് ബന്ധുക്കൾ വിഷയം മുഖ്യമന്ത്രി മുഖാന്തരം നോർക്കയുടെ ശ്രദ്ധയിൽപ്പെടുത്തി.

Also Read: പണ്ട് ഞങ്ങളുടെ കാലത്ത് മുത്തുച്ചിപ്പി ഉണ്ടായിരുന്നു!! ട്രാവലർ അണ്ണൻ ഓൺ എയർ; ട്രോളുകൾ

പിന്നീട് ഇന്ത്യൻ എംബസിയെ സമീപിച്ച് സമ്മർദ്ദം ചെലുത്തിയതിന് ശേഷം ആണ് ബാഹുലേയന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനി തയ്യാറായത്. ബാഹുലേയന്റെ ബന്ധുവായ പ്രജു, നാട്ടുകാരനായ ഷാഫി, കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ എന്നിവർ എല്ലാവരും ഒരുമിച്ചായിരുന്നു പ്രവർത്തനം. ജോലിചെയ്തതിന്റെ മറ്റ് ആനുകൂല്യങ്ങൾ ബാഹുലേയന് നൽകാൻ കമ്പനി തയ്യാറായിട്ടില്ല. നാട്ടിലേക്ക് പ്രവാസം മതിയാക്കി വരാൻ ഇരിക്കുമ്പോൾ ആണ് ബാഹുലേയന്റെ മരണം സംഭവിച്ചത്. ഭാര്യ - മിഷ, മക്കൾ - അക്ഷിത, അഷ്ടമി.

ആര്‍ട്ടിക്കിള്‍ ഷോ