റിയാദ്: സൗദിയില്‍ അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി പ്രവാസികളുടെ താമസ കേന്ദ്രങ്ങളില്‍ നടത്തിവരുന്ന റെയിഡുകള്‍ കൂടുതല്‍ ശക്തമാക്കി അധികൃതര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 12,903 പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് 18 മുതല്‍ 24 വരെയുള്ള കണക്കുകളാണിത്. താമസ, വിസാ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും പേര്‍ പിടിയിലായത്. അതോടൊപ്പം വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടികൂടപ്പെട്ട് ഡീപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്ന 6,676 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 27,283 പ്രവാസികള്‍ നടപടികളും കാത്ത് കഴിയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 22,770 പേര്‍ പുരുഷന്‍മാരും 4,513 പേര്‍ സ്ത്രീകളുമാണ്.
Also Read: ജീവിക്കാന്‍ പണമില്ല; ആറ് മക്കളെ വീട്ടില്‍ ഉപേക്ഷിച്ചു മാതാപിതാക്കള്‍ പോയി, ഒടുവിൽ അറസ്റ്റ്
വിസ കാലാവധി അവസാനിച്ച ശേഷം അത് പുതുക്കുകയോ മറ്റൊരു തൊഴിലിലേക്ക് മാറുകയോ ചെയ്യാതെ രാജ്യത്ത് തുടരുക, വിവിധ കേസുകളില്‍ അകപ്പെടുക, തൊഴില്‍ വിസകളിലല്ലാതെ വിസിറ്റ്, ടൂറിസ്റ്റ്, തീര്‍ഥാടന വിസകളില്‍ വന്ന് നിശ്ചിത കാലാവധിക്ക് ശേഷം തിരികെ പോവാതെ രാജ്യത്ത് തുടരുക, യഥാര്‍ഥ തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക, വിസയില്‍ പറഞ്ഞതല്ലാത്ത ജോലിയില്‍ ഏര്‍പ്പെടുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് ഇത്രയും പേര്‍ പിടിയിലായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇവരില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റിലായത് താമസ, വിസ നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെ പേരിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 6,598 പ്രവാസികളാണ് ഈ കാരണത്താല്‍ അറസ്റ്റിലായിരിക്കുന്നത്. ഇതുകൂടാതെ 4,082 പേര്‍ അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 1,413 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായി.
ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 64 പേരെയും അതിര്‍ത്തി രക്ഷാ സേന കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. രാജ്യത്ത് വിസയില്ലാതെ കഴിയുന്നവര്‍ക്ക് താമസം ഒരുക്കിനല്‍കുകയും തൊഴില്‍ വിസയില്ലാതെ ജോലിക്ക് നിര്‍ത്തുകയും നിയമലംഘകര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തതിന് 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Also Read: ജീവിക്കാന്‍ പണമില്ല; ആറ് മക്കളെ വീട്ടില്‍ ഉപേക്ഷിച്ചു മാതാപിതാക്കള്‍ പോയി, ഒടുവിൽ അറസ്റ്റ്
വിസ കാലാവധി അവസാനിച്ച ശേഷം അത് പുതുക്കുകയോ മറ്റൊരു തൊഴിലിലേക്ക് മാറുകയോ ചെയ്യാതെ രാജ്യത്ത് തുടരുക, വിവിധ കേസുകളില്‍ അകപ്പെടുക, തൊഴില്‍ വിസകളിലല്ലാതെ വിസിറ്റ്, ടൂറിസ്റ്റ്, തീര്‍ഥാടന വിസകളില്‍ വന്ന് നിശ്ചിത കാലാവധിക്ക് ശേഷം തിരികെ പോവാതെ രാജ്യത്ത് തുടരുക, യഥാര്‍ഥ തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക, വിസയില്‍ പറഞ്ഞതല്ലാത്ത ജോലിയില്‍ ഏര്‍പ്പെടുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് ഇത്രയും പേര്‍ പിടിയിലായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇവരില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റിലായത് താമസ, വിസ നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെ പേരിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 6,598 പ്രവാസികളാണ് ഈ കാരണത്താല്‍ അറസ്റ്റിലായിരിക്കുന്നത്. ഇതുകൂടാതെ 4,082 പേര്‍ അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 1,413 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായി.
ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 64 പേരെയും അതിര്‍ത്തി രക്ഷാ സേന കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. രാജ്യത്ത് വിസയില്ലാതെ കഴിയുന്നവര്‍ക്ക് താമസം ഒരുക്കിനല്‍കുകയും തൊഴില്‍ വിസയില്ലാതെ ജോലിക്ക് നിര്‍ത്തുകയും നിയമലംഘകര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തതിന് 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.