Please enable javascript.സൗദിയിലെ കണ്ടല്‍ ചെടികള്‍,സൗദിയുടെ തീരപ്രദേശങ്ങളില്‍ 10 കോടി കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കും - ksa to plant 100 million mangrovet rees along its coastlines - Samayam Malayalam

സൗദിയുടെ തീരപ്രദേശങ്ങളില്‍ 10 കോടി കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കും

Subscribe

സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെയും സൗദി വിഷന്‍ 2030ന്റെയും ലക്ഷ്യങ്ങളുടെ ഭാഗമായാണ് കണ്ടല്‍ ചെടികള്‍ നടുന്നത്. പരിസ്ഥിതി സംരക്ഷണത്തിലും തീരങ്ങളിലെ ആവാസവ്യവസ്ഥയ്ക്കും കണ്ടല്‍ മരങ്ങള്‍ക്ക് കാര്യമായ പ്രാധാന്യമുണ്ട്.

ഹൈലൈറ്റ്:

  • മരുഭൂവല്‍ക്കരണം ചെറുക്കുക ഉള്‍പ്പെടെ ബൃഹത് ലക്ഷ്യങ്ങള്‍
  • 60 ലക്ഷം കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചു
  • 33 ലക്ഷം തൈകളും ജിസാനിലാണ് നട്ടത്
mangrove
മരുഭൂമിയിലെ കണ്ടല്‍ ചെടികള്‍
റിയാദ്: സൗദി അറേബ്യയുടെ തീരപ്രദേശങ്ങളില്‍ വരുംവര്‍ഷങ്ങളില്‍ 10 കോടി കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കോംബാറ്റിംഗ് ഡെസേര്‍ട്ടിഫിക്കേഷന്‍ (എന്‍സിവിസി) അറിയിച്ചു. ചെങ്കടലിന്റെയും അറേബ്യന്‍ ഗള്‍ഫിന്റെയും തീരപ്രദേശങ്ങളില്‍ കേന്ദ്രം ഇതിനകം 60 ലക്ഷം കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. ഇതില്‍ 33 ലക്ഷത്തിലധികം തൈകളും ജിസാനിലെ ഭാഗത്താണ് നട്ടത്.
സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെയും സൗദി വിഷന്‍ 2030ന്റെയും ലക്ഷ്യങ്ങളുടെ ഭാഗമായാണ് കണ്ടല്‍ ചെടികള്‍ നടുന്നത്. പരിസ്ഥിതി സംരക്ഷണത്തിലും തീരങ്ങളിലെ ആവാസവ്യവസ്ഥയ്ക്കും കണ്ടല്‍ മരങ്ങള്‍ക്ക് കാര്യമായ പ്രാധാന്യമുണ്ട്. സാമ്പത്തിക, വിനോദസഞ്ചാര നേട്ടങ്ങളും ഏറെയാണ്. മറ്റ് ചെടികളെ അപേക്ഷിച്ച് കണ്ടല്‍ക്കാടുകള്‍ അന്തരീക്ഷവായു വേഗത്തില്‍ ശുദ്ധീകരിക്കുന്നു. കാര്‍ബണ്‍ വേര്‍തിരിക്കുന്നതില്‍ വനപ്രദേശങ്ങളിലെ മറ്റ് ചെടികളെ അപേക്ഷിച്ച് കണ്ടല്‍ക്കാടുകള്‍ ഏറ്റവും കാര്യക്ഷമതയുള്ളവയാണ്.


ദേശാടന പക്ഷികളുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങളാണ് കണ്ടല്‍കാടുകള്‍. മത്സ്യസമ്പത്ത് പരമാവധി വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ സഹായിക്കുന്നു. ബീച്ചുകളില്‍ നിന്ന് മലിനീകരണം ഒഴിവാക്കുന്നതിനും പ്രാദേശികമായി താപനിലയും ഈര്‍പ്പവും കുറയ്ക്കുന്നതിനും അവ സംഭാവന ചെയ്യുന്നു.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ഉടന്‍ ചുമതലയേല്‍ക്കും
മരുഭൂവല്‍ക്കരണം ചെറുക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് കണ്ടല്‍ കാടുകള്‍ വളര്‍ത്തുകയെന്നത്. പരിപാലന ചെലവും തീരെയില്ല. പച്ചപ്പ് നിലനിര്‍ത്താനും ഇത്തരം മേഖലകള്‍ സംരക്ഷിക്കാനും വികസിപ്പിക്കാനും നിലനിര്‍ത്താനും എന്‍സിവിസി ശ്രമങ്ങള്‍ നടത്തിവരികയാണ്. കയ്യേറ്റങ്ങള്‍ കണ്ടെത്തുക, അമിതമായ മേച്ചില്‍ തടയുക എന്നിവയും എന്‍സിവിസിയുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

സൗദിയില്‍ 3.4 കോടി ഈന്തപ്പനകള്‍; വാര്‍ഷിക ഉല്‍പ്പാദനം 16 ലക്ഷം ടണ്‍ കടന്നു, കയറ്റുമതിയിലും വര്‍ധന
പ്രകൃതി വിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും ഇതിനായുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങള്‍.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ