ആപ്പ്ജില്ല

താക്കോൽ എടുക്കാൻ മതിൽചാടി, സൗദിയിൽ കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം സ്വദേശി നാട്ടിലേക്ക്; യാത്ര വെെകാൻ കാരണം സ്പോൺസറുടെ മകൻ

നാല് മാസം മുമ്പാണ് ജിനീഷ്‌ ഹൗസ് ഡ്രൈവർ ജോലിക്കായി സൗദിയിൽ എത്തിയത്.

Samayam Malayalam 17 Oct 2022, 10:27 am
സൗദി: തന്റെ സ്പോൺസർ മറന്നുവച്ച താക്കോൽ എടുക്കാൻ വേണ്ടി മതിൽ ചാടി കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷ് നാട്ടിലേക്ക്. രണ്ട് മാസത്തിന് ശേഷം ആണ് ജിതേഷ് നാട്ടിലേക്ക് എത്തുന്നത്. നാല് മാസം മുമ്പാണ് ജിനീഷ്‌ ഹൗസ് ഡ്രൈവർ ജോലിക്കായി സൗദിയിൽ എത്തിയത്.
Samayam Malayalam jineesh


സ്പോൺസർ ഗേറ്റ് പൂട്ടി പുറത്തു കടന്നു അപ്പോഴാണ് താക്കോൽ അകത്തുവച്ച് മറന്ന വിവരം ഓർത്തത്. രണ്ടാൾ പൊക്കമുള്ള മതിൽ ചാടിക്കടന്നു താക്കോൽ എടുക്കാൻ ജിനീഷിനോട് സ്പോൺസർ ആവശ്യപ്പെട്ടു. തുടർന്ന് ജിനീഷ് താക്കോൽ എടുക്കാൻ മതിലിൽ കയറി. അവിടെ നിന്നും കാൽ വഴുതി താഴെ വീണു. കാലിന്റെ എല്ല് പൊട്ടി അപകടം സംഭവിക്കുകയായിരുന്നു.

Also Read: മസാജിനെത്തിയ യുവാവില്‍ നിന്ന് ഒരു ലക്ഷത്തോളം ദിര്‍ഹം തട്ടിയ കേസ്; നാലു പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ദുബായ് കോടതി

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും കാലിന് ഓപ്പറേഷൻ വേണ്ടി വന്നു. കാലിൽ പ്ലാസ്റ്റർ ഇട്ടു. സുഹൃത്തുക്കൾക്കൊപ്പം റൂമിൽ തന്നെയായിരുന്നു താമസം. തനിച്ചു കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തതിനാൽ സുഹൃത്തുക്കൾ കേളി ബദിയ ഏരിയ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇവർ ജിനീഷിന്റെ സംരക്ഷണ ചുമത ഏറ്റെടുത്തു. പിന്നീട് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Also Read: ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ ലൈസന്‍സ്; യുഎഇയിലെ പുതിയ നിയമങ്ങൾ ഇങ്ങനെ

സ്‌പോണ്‌സറുമായി ബന്ധപ്പെട്ട് നാട്ടില്‍ അയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജിനീഷിന്റെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സറൂടെ കൈവശമായിരുന്നു. സ്പോണ്‍സറുടെ മകന്‍ പേന കൊണ്ട് വരഞ്ഞ് പാസ്പേർട്ട് നാശം വരുത്തിയിരുന്നു. ഇതുകാരണം യാത്ര വെെകി. പുതിയ പാസ്സ്‌പോര്‍ട്ടും മറ്റു രേഖകളും ശരിയാക്കാൻ പിന്നീട് രണ്ട് മാസം സമയം എടുത്തു. ലീവില്‍ നാട്ടില്‍ പോകാൻ അനുവദിക്കാം എന്നാണ് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് എക്‌സിറ്റ് അടിച്ചു നൽകുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വീല്‍ചെയര്‍ സൗകര്യം ഉപയോഗപ്പെടുത്തി ജിനീഷിനെ നാട്ടിൽ എത്തിച്ചു.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ