ആപ്പ്ജില്ല

ഇന്ന് നാട്ടിലേക്ക് അവധിക്ക് പോകാനിരുന്ന മലയാളി മരിച്ച നിലയില്‍; കഴിഞ്ഞ ദിവസം വരെ സാമൂഹ്യമാധ്യമങ്ങളില്‍ സജീവം

സുബൈറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസ് സഹായത്തോടെ താമസസ്ഥലത്തെത്തി. പരിശോധിച്ചപ്പോഴാണ് സുബൈറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 21 Apr 2023, 3:18 pm
ജിദ്ദ: ഇന്ന് നാട്ടിലേക്ക് അവധിക്ക് പോകാനിരുന്ന മലയാളിയെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊപ്പം സ്വദേശി സുബൈര്‍ ഹുദവി (48) യെയാണ് ജിദ്ദയില്‍ കന്തറയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയും ഇദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) നാഷണല്‍ കമ്മിറ്റി അംഗം കൂടിയാണ് സുബൈര്‍.
Samayam Malayalam Subair
സുബൈര്‍ ഹുദവി


Also Read: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

സുബൈര്‍ ഹുദവിയുടെ വാട്‌സാപ്പ് ഉള്‍പ്പെടെ നിശ്ചലമായിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, സുഹൃത്തുക്കള്‍ പോലീസ് സഹായത്തോടെ താമസസ്ഥലത്തെത്തി. പരിശോധിച്ചപ്പോഴാണ് സുബൈറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. എസ്‌ഐസി സൗദി നാഷണല്‍ കമ്മിറ്റി ഓഡിറ്റിങ് സമിതി കണ്‍വീനറുമായിരുന്നു.


സർക്കാർ മുൻഗണന തൊഴിൽ പരിശീലന കേന്ദ്രങ്ങൾക്ക്: മന്ത്രി വി. ശിവൻകുട്ടി

ഐ.ടി.ഐ ട്രെയിനികളായ വിദ്യാർത്ഥികൾക്ക് പഠന കാലത്ത് തന്നെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നേടാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾക്കു വേണ്ട തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എല്ലാ ഗ്രാമങ്ങളിലും എത്തിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മണീട് ഗവ. ഐ.ടി.ഐയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൈപുണ്യവികസനമാണ് സാധാരണ ജനങ്ങൾക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാനശില എന്ന തത്വത്തിലൂന്നിയാണ് സർക്കാരിന്റെ വികസന സ്വപ്‌നങ്ങൾ നെയ്തെടുക്കുന്നത്. വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം നൈപുണ്യ വികസനത്തിന് ഉതകുന്ന ഒരു പ്ലാറ്റ്ഫോം ആയി ഐ.ടി.ഐ യിലെ തൊഴിൽ പരിശീലനം മാറിയിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും അടിസ്ഥാന വികസനത്തിനായി സ്കൂളുകൾ സ്ഥാപിക്കുന്നത് പോലെ തന്നെ പ്രാധാന്യം നൽകിയാണ് വിപണിയിൽ ഏറ്റവും ഡിമാൻഡ് ഉള്ള ട്രേഡുകൾ ഉൾപ്പെടുത്തിയാണ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചു വരുന്നത്.

Read Latest Gulf News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ