റിയാദ്: കൊവിഡ്-19 നിയന്ത്രണങ്ങൾ തുടരുന്നതിനിടെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ സൗദി നാടുകടത്തി. തൊഴിൽ, വിസ ചട്ടങ്ങൾ ലംഘിച്ച 20 മലയാളികളടക്കമുള്ള 290 ഇന്ത്യക്കാർ തിങ്കളാഴ്‌ച നാട്ടിലെത്തി.
Also read: ട്രംപിന്റെ മരുമകന്‍ കുഷ്നെർ സൗദി, ഖത്തര്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു; എന്താണ് പിന്നില്‍?
ചട്ടങ്ങൾ ലംഘിച്ച നിരവധി ഇന്ത്യക്കാർ റിയാദിൽ നിന്ന് ഉടൻ നാട്ടിലെത്തും. അടുത്ത ദിവസങ്ങളിൽ പിടിയിലായവരടക്കം 400ഓളം പേർ റിയാദിലെ പ്രത്യേക കേന്ദ്രത്തിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ ഇവർ കൂടി ഇന്ത്യയിലെത്തും.
നിയമലംഘനം ശ്രദ്ധയിൽ പെട്ട് പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണ്. നൂറ് കണക്കിന് മലയാളികളാണ് ഇക്കൂട്ടത്തിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷം സൗദിയിൽ നിന്ന് 2971 പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയെന്നാണ് അധികൃതർ നൽകുന്ന വിവരം.
സൗദി എയർലൈൻസ് വിമാനത്തിൽ തിങ്കളാഴ്‌ച ഇന്ത്യയിലെത്തിയ സംഘത്തിൽ കൂടുതൽ പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. 20 മലയാളികൾ, 11 തമിഴ്‌നാട്ടുകാർ, ആന്ധ്ര സ്വദേശികളായ 15പേർ, ബിഹാറിൽ നിന്നുള്ള 22 പേർ, 116 യുപി സ്വദേശികൾ, 54 പശ്ചിമ ബംഗാൾ സ്വദേശികൾ, രാജസ്ഥാനിൽ നിന്നുള്ള 18 പേരാണ് കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഇന്ത്യയിലെത്തിയത്.
Also Read: മക്കയില്‍ തീര്‍ഥാടകരെ സേവിക്കാന്‍ ഇനി സൗദി യുവതികളും
തൊഴിൽ, വിസ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ ആഭ്യന്തര - തൊഴിൽ മാന്ത്രാലയങ്ങൾ റെയ്‌ഡ് അടക്കമുള്ള നടപടികൾ തുടരുകയാണ്. തൊഴിൽ - വിസ നിയമങ്ങൾ ലംഘിക്കുന്നവരെയാണ് കൂടുതലായി പിടികൂടി മടക്കി അയക്കുന്നത്. കേരളം, ഉത്തർപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി പിടിക്കപ്പെടുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ റിയാദ്, ജിദ്ദ എന്നീ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടത്. ഒമ്പത് സൗദി എയർലൈൻസ് വിമാനങ്ങളിലാണ് ഇത്രയും പേർ രാജ്യത്ത് എത്തിയത്.
Also read: ട്രംപിന്റെ മരുമകന്‍ കുഷ്നെർ സൗദി, ഖത്തര്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു; എന്താണ് പിന്നില്‍?
ചട്ടങ്ങൾ ലംഘിച്ച നിരവധി ഇന്ത്യക്കാർ റിയാദിൽ നിന്ന് ഉടൻ നാട്ടിലെത്തും. അടുത്ത ദിവസങ്ങളിൽ പിടിയിലായവരടക്കം 400ഓളം പേർ റിയാദിലെ പ്രത്യേക കേന്ദ്രത്തിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ ഇവർ കൂടി ഇന്ത്യയിലെത്തും.
നിയമലംഘനം ശ്രദ്ധയിൽ പെട്ട് പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണ്. നൂറ് കണക്കിന് മലയാളികളാണ് ഇക്കൂട്ടത്തിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷം സൗദിയിൽ നിന്ന് 2971 പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയെന്നാണ് അധികൃതർ നൽകുന്ന വിവരം.
സൗദി എയർലൈൻസ് വിമാനത്തിൽ തിങ്കളാഴ്‌ച ഇന്ത്യയിലെത്തിയ സംഘത്തിൽ കൂടുതൽ പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. 20 മലയാളികൾ, 11 തമിഴ്‌നാട്ടുകാർ, ആന്ധ്ര സ്വദേശികളായ 15പേർ, ബിഹാറിൽ നിന്നുള്ള 22 പേർ, 116 യുപി സ്വദേശികൾ, 54 പശ്ചിമ ബംഗാൾ സ്വദേശികൾ, രാജസ്ഥാനിൽ നിന്നുള്ള 18 പേരാണ് കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഇന്ത്യയിലെത്തിയത്.
Also Read: മക്കയില്‍ തീര്‍ഥാടകരെ സേവിക്കാന്‍ ഇനി സൗദി യുവതികളും
തൊഴിൽ, വിസ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ ആഭ്യന്തര - തൊഴിൽ മാന്ത്രാലയങ്ങൾ റെയ്‌ഡ് അടക്കമുള്ള നടപടികൾ തുടരുകയാണ്. തൊഴിൽ - വിസ നിയമങ്ങൾ ലംഘിക്കുന്നവരെയാണ് കൂടുതലായി പിടികൂടി മടക്കി അയക്കുന്നത്. കേരളം, ഉത്തർപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി പിടിക്കപ്പെടുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ റിയാദ്, ജിദ്ദ എന്നീ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടത്. ഒമ്പത് സൗദി എയർലൈൻസ് വിമാനങ്ങളിലാണ് ഇത്രയും പേർ രാജ്യത്ത് എത്തിയത്.