ആപ്പ്ജില്ല

സൗദിയിലെ ജസാനില്‍ 138 എടിഎമ്മുകള്‍ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി; കാരണമെന്തെന്നല്ലേ?

അനധികൃതമായി പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളാണ് അടച്ചുപൂട്ടിയതെന്നാണ് ജസാന്‍ മുനിസിപ്പാലിറ്റി അധികൃതരുടെ വിശദീകരണം

Samayam Malayalam 28 Dec 2020, 9:42 am
റിയാദ്: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജസാനില്‍ ബാങ്ക് എടിഎമ്മുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി മുനിസിപ്പാലിറ്റി അധികൃതര്‍. മാസ ശമ്പളം ലഭിക്കുന്ന ഞായറാഴ്ചയാണ് ജസാനിലെ 138 എടിഎമ്മുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തത്. ഇതോടെ ശമ്പളം എടുക്കാന്‍ വഴിയില്ലാതെ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. പൊതുവെ ബാങ്കുകളിലും എടിഎമ്മുകളിലും വന്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് മാസത്തെ അവസാന ഞായറാഴ്ച. എന്നാല്‍ ഇന്നലെ പണം എടുക്കാനെത്തിയവര്‍ എടിഎം അടച്ചതിനാല്‍ നിരാശരായി തിരിച്ചുപോവുകയായിരുന്നു.
Samayam Malayalam Municipality of Jazan closes 138 ATM machines


ലൈസന്‍സിംഗ് നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച എടിഎമ്മുകളാണ് അടച്ചുപൂട്ടിയതെന്നാണ് ജസാന്‍ മുനിസിപ്പാലിറ്റി അധികൃതരുടെ വിശദീകരണം. അടച്ചുപൂട്ടിയ എടിഎമ്മുകളൊക്കെ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയായിരുന്നു. അവയൊന്നും ലൈസന്‍സ് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. എടിഎമ്മുകള്‍ മാത്രമല്ല, പല ബാങ്കുകളുടെയും ശാഖകളും ഇതേപോലെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അവയ്‌ക്കെതിരേയും നടപടികള്‍ സ്വീകരിച്ചുവരികായണെന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read: പുതുവത്സരാഘോഷം: ട്രാഫിക് നിയന്ത്രണങ്ങളുമായി ദുബായ്; അറിയേണ്ടതെല്ലാം

സൗദി ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോയുടെ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കണ്ടെത്തിയത്. ഇത്തരത്തില്‍ 65 ബാങ്ക് ബ്രാഞ്ചുകള്‍ക്കെതിരേയും നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കാതെ പ്രവര്‍ത്തിക്കുന്ന ജസാനിലെ ബാങ്കുകള്‍ മൂന്നു കോടി റിയാല്‍ ഫൈന്‍ ഇനത്തില്‍ നല്‍കാനുണ്ടെന്നും സൗദി ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ വ്യക്തമാക്കി. പിഴ അടയ്ക്കുകയും ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ മാത്രമേ അടച്ചുപൂട്ടിയ എടിഎമ്മുകള്‍ തുറക്കാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് ജസാന്‍ മുനിസിപ്പാലിറ്റി.

ആര്‍ട്ടിക്കിള്‍ ഷോ