ആപ്പ്ജില്ല

റിയാദ് എയർ ; സൗദി സൃഷ്ടിക്കുന്നത് രണ്ടു ലക്ഷം തൊഴിലവസരങ്ങൾ, മറ്റു പ്രത്യേകതകൾ ഇങ്ങനെ

2030 ആകുമ്പോഴേക്കും 100 സ്ഥലത്തേക്ക് യാത്ര തുടങ്ങുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Samayam Malayalam 13 Mar 2023, 5:10 pm
സൗദി: "റിയാദ് എയർ" വിമാനക്കമ്പനിയിലൂടെ രണ്ടു ലക്ഷം തൊഴിലവസരങ്ങൾ ആണ് സൗദി സൃഷ്ടിക്കാൻ പോകുന്നതെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അറിയിച്ചു. 2022 നവംബറില്‍ പ്രഖ്യാപിച്ച റിയാദിലെ പുതിയ കിങ് സല്‍മാന്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ മാസ്റ്റര്‍പ്ലാനിന്റെ ബാക്കിയാണ് പുതിയ എയര്‍ലൈന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Samayam Malayalam Riyadh Air


എണ്ണയിതര വരുമാനത്തില്‍ 20 ബില്യന്‍ ഡോളറിന്റെ അധിക വരുമാനം ആണ് സൗദി ഈ വർഷം പ്രതീക്ഷിക്കുന്നത്. പിഐഎഫ് മാത്രമായിരിക്കും റിയാദ് എയറിന്റെ ഏക ഉടമ സൗദിയുടെ കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ആണ് പുതിയ ദേശീയ എയർലൈന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്.

Also Read: യാത്രക്കാരന്റെ മരണം; ദോഹയിലേക്ക് പുറപ്പെട്ട കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി

യുഎഇയിലെ ഇത്തിഹാദ് എയർവെയ്സ് മുൻ സിഇഒ ടോണി ഡഗ്ലസിനെ ചീഫ് എക്സിക്യൂട്ടിവ് ആയി നിയമിച്ചിരിക്കുന്നത്. കമ്പനി ചെയര്‍മാന്‍ യാസര്‍ ബിന്‍ ഉസ്മാന്‍ അല്‍ റുമയ്യാനാകും ഡയറക്ടര്‍ ബോര്‍ഡിനെ നയിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ ആയിരിക്കും റിയാദ് എയറിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ആയിരിക്കും ഉപയോഗിക്കുന്നത് ആഭ്യന്തര, അന്തർദേശീയ ശൃഖല വർദ്ധിപ്പിക്കുന്നത് ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Also Read: വ്യാജ പരസ്യം, പ്രമോഷൻ എന്നിവയിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മുഖേനയാണ് പുതിയ വിമാന കമ്പനി വരുന്നതെന്നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചിരുന്നത്. വലിയ മാറ്റങ്ങൾ ആണ് സൗദിയിൽ വരുന്നത്. 2030 ആകുമ്പോഴേക്കും സൗദിയിൽ വലിയ മാറ്റങ്ങൾ വരുമെന്ന് കിരീടാവകാശി പറഞ്ഞിരുന്നു.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ