റിയാദ്: വിദേശികള്‍ക്കു കൂടി പൗരത്വം നല്‍കുന്നതിനുള്ള വകുപ്പുകള്‍ എഴുതിച്ചേര്‍ത്ത് സൗദി പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള രാജകീയ ഉത്തരവ് പുറത്തിറങ്ങി. നിയമത്തിലെ എട്ടാം നമ്പര്‍ ആര്‍ട്ടിക്കിളില്‍ വരുത്തിയ ഭേദഗതിയാണ് ഇതില്‍ പ്രധാനം. നേരത്തേ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ആഭ്യന്തര മന്ത്രിക്കായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൗരത്വ വിഷയങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നല്കിക്കൊണ്ടുള്ളതാണ് പുതിയ നിയമ ഭേദഗതി. Also Read: മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയി; പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
വ്യവസ്ഥകള്‍ക്ക് വിധേയമായി നിലവില്‍ വിദേശികളായി പരിഗണിക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്കാന് പുതിയ നിയമഭേദഗതി അനുവാദം നല്‍കുന്നുണ്ട്. വിദേശിയായ പിതാവിനും സൗദി മാതാവിനും സൗദി അറേബ്യയ്ക്കകത്ത് വച്ച് ജനിച്ച മക്കള്‍ക്ക് ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം സൗദി പൗരത്വം നല്കാന് പ്രധാനമന്ത്രിക്ക് അധികാരം ഉണ്ടായിരിക്കും. 18 വയസ്സ് തികയുമ്പോഴാണ് ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാനാവുക.
Also Read: ചൂടാക്കിയിട്ട് വേണമെങ്കിൽ നാളെ എടുക്കാം; കുഴിമന്തി കുടുംബത്തിന് നീതി കൊടുക്കണം!! ട്രോളുകൾ
അപേക്ഷാ സമയത്ത് സൗദിയില്‍ ഇഖാമ ഉള്ള വ്യക്തിയായിരിക്കണം. തുടര്‍ച്ചയായി 10 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ സൗദിയിലുള്ള ആളായിരിക്കണം. നല്ല മനസിന് ഉടമയും നല്ല പെരുമാറ്റം ഉള്ളവനുമായിരിക്കണം. ഒരു കുറ്റകൃത്യത്തിന് ആറുമാസത്തില്‍ കൂടുതല്‍ തടവ് ശിക്ഷ അനുഭവിച്ച ആള് ആയിരിക്കരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ തൊഴില്‍ ചെയ്യുന്ന ആളായിരിക്കണമെന്നും അറബി ഭാഷ സംസാരിക്കാനും വായിക്കാനും എഴുതാനും നന്നായി അറിയുകയും വേണമെന്നും വ്യവസ്ഥയുമുണ്ട്.
Read Latest Gulf News and Malayalam News
വ്യവസ്ഥകള്‍ക്ക് വിധേയമായി നിലവില്‍ വിദേശികളായി പരിഗണിക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്കാന് പുതിയ നിയമഭേദഗതി അനുവാദം നല്‍കുന്നുണ്ട്. വിദേശിയായ പിതാവിനും സൗദി മാതാവിനും സൗദി അറേബ്യയ്ക്കകത്ത് വച്ച് ജനിച്ച മക്കള്‍ക്ക് ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം സൗദി പൗരത്വം നല്കാന് പ്രധാനമന്ത്രിക്ക് അധികാരം ഉണ്ടായിരിക്കും. 18 വയസ്സ് തികയുമ്പോഴാണ് ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാനാവുക.
Also Read: ചൂടാക്കിയിട്ട് വേണമെങ്കിൽ നാളെ എടുക്കാം; കുഴിമന്തി കുടുംബത്തിന് നീതി കൊടുക്കണം!! ട്രോളുകൾ
അപേക്ഷാ സമയത്ത് സൗദിയില്‍ ഇഖാമ ഉള്ള വ്യക്തിയായിരിക്കണം. തുടര്‍ച്ചയായി 10 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ സൗദിയിലുള്ള ആളായിരിക്കണം. നല്ല മനസിന് ഉടമയും നല്ല പെരുമാറ്റം ഉള്ളവനുമായിരിക്കണം. ഒരു കുറ്റകൃത്യത്തിന് ആറുമാസത്തില്‍ കൂടുതല്‍ തടവ് ശിക്ഷ അനുഭവിച്ച ആള് ആയിരിക്കരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ തൊഴില്‍ ചെയ്യുന്ന ആളായിരിക്കണമെന്നും അറബി ഭാഷ സംസാരിക്കാനും വായിക്കാനും എഴുതാനും നന്നായി അറിയുകയും വേണമെന്നും വ്യവസ്ഥയുമുണ്ട്.
Read Latest Gulf News and Malayalam News