മക്ക: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹാജിമാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാവും. കഴിഞ്ഞ വര്‍ഷം 10 ലക്ഷം പേര്‍ക്കാണ് ഹജ്ജിന് അവസരം നല്കിയിരുന്നതെങ്കില് ഇത്തവണ വിദേശത്തു നിന്നും സൗദിയില്‍ നിന്നുമായി 20 ലക്ഷത്തിലേറെ ഹാജിമാര്‍ തീര്‍ഥാടനത്തിനായി എത്തിച്ചേരുമെന്നാണ് കരുതുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. അതേസമയം, ഈ വര്‍ഷം സൗദി അറേബ്യക്കകത്തു നിന്ന് 1.8 ലക്ഷം മുതല്‍ 2.1 ലക്ഷം വരെ തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്നും ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനി ഏകോപന സമിതി പ്രസിഡന്റ് ഡോ. സാഅദ് അല്‍ജുഹനി വെളിപ്പെടുത്തി. ആഭ്യന്തര തീര്‍ഥാടകര്‍ക്കായി 180 കമ്പനികള്‍
മിനായിലെ ആധുനിക പാര്‍പ്പിട സൗകര്യങ്ങളില്‍ 15 ശതമാനം ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സ്മാര്‍ട്ട് ടെക്നോളജിയില്‍ അധിഷ്ഠിതമായ സേവനങ്ങള്‍ വിപുലീകരിക്കാന്‍ അധികൃതര്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്കുന്ന മേഖലയില്‍ 180 കമ്പനികളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നര ലക്ഷം വരെ ഹാജിമാര്‍ക്ക് സേവനം നല്കാന് ഈ കമ്പനികള്‍ക്ക് ശേഷിയുണ്ട്.
70,000ത്തിലേറെ ആഭ്യന്തര തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്തു
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന് നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആറു മാസം മുമ്പ് ഹജ്ജ് രജിസ്ട്രേഷന് ആരംഭിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന സ്വദേശികളും വിദേശികളും അടക്കം 70,000 ലേറെ ആഭ്യന്തര തീര്‍ഥാടകര്‍ ഇതിനകം ഹജ്ജിന് രജിസ്റ്റര്‍ ചെയ്തതായും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. നേരത്തേ ഹജ്ജ് കര്‍മം നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇത്തവണത്തെ ഹജ്ജ് രജിസ്ട്രേഷന്. ഇവര്‍ക്ക് നല്‍കിക്കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ മാത്രമേ നേരത്തേ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് ഇത്തവണ അവസരം നല്‍കുകയുള്ളൂ. ജീവിതത്തില്‍ ഒരു തവണയെങ്കിലും ഹജ്ജ് ചെയ്യാന്‍ വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കൂടുതല്‍ പേര് എത്തുക ഇന്തോനീഷ്യയില്‍ നിന്ന്
ഇത്തവണത്തെ ഹജ്ജ് പാക്കേജ് ഫീസ് മാസങ്ങള്‍ക്കു മുമ്പ് ഒറ്റത്തവണയായി അടക്കുന്നതിനു പകരം ഇത്തവണ ഗഡുക്കളായി അടക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം നല്‍കാനും തീര്‍ഥാടകരുടെ യാത്രകള്‍ എളുപ്പമാക്കാനും ഹജ്ജ് അനുഭവം സമ്പന്നമാക്കാനുമാണ് പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്നും ഡാ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ക്ക് അവസരം ലഭിച്ചത് മുസ്ലിം രാജ്യമായ ഇന്തോനീഷ്യക്കാണ്. 2,21,000 പേര് ഇവിടെ നിന്നെത്തും. പാക്കിസ്താനില്‍ നിന്ന് 1,79,000 പേരുണ്ടാകും. ഇന്ത്യയില്‍ നിന്ന് 1,75,025 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം.
എല്ലാ കര അതിര്‍ത്തികളും ഹാജിമാര്‍ക്കായി തുറന്നേക്കും
അതിനിടെ, ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് എല്ലാ കര അതിര്‍ത്തികളിലൂടെയും പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ (ജവാസാത്ത്) ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തിവരികയാണ്. ജിദ്ദയില്‍ നടക്കുന്ന 'എക്സ്പോ ഹജ്ജ് 2023' കോണ്‍ഫറന്‍സിലും എക്സിബിഷനിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം എത്ര ഹജ്ജ് തീര്‍ഥാടകരെയും സ്വീകരിക്കാന്‍ സൗദി അറേബ്യ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് സൗദിയില്‍ എത്താനുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കുകയും ചെക്കിന് സംവിധാനങ്ങള്‍ വേഗത്തിലാക്കുന്നതിനുമുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരുടെ യാത്രാ നടപടിക്രമങ്ങള്‍ സ്വന്തം നാട്ടില്‍ വച്ചു തന്നെ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ എട്ട് സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ മക്ക റൂട്ട് സംരംഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Latest Gulf News and Malayalam News
മിനായിലെ ആധുനിക പാര്‍പ്പിട സൗകര്യങ്ങളില്‍ 15 ശതമാനം ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സ്മാര്‍ട്ട് ടെക്നോളജിയില്‍ അധിഷ്ഠിതമായ സേവനങ്ങള്‍ വിപുലീകരിക്കാന്‍ അധികൃതര്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്കുന്ന മേഖലയില്‍ 180 കമ്പനികളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നര ലക്ഷം വരെ ഹാജിമാര്‍ക്ക് സേവനം നല്കാന് ഈ കമ്പനികള്‍ക്ക് ശേഷിയുണ്ട്.
70,000ത്തിലേറെ ആഭ്യന്തര തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്തു
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന് നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആറു മാസം മുമ്പ് ഹജ്ജ് രജിസ്ട്രേഷന് ആരംഭിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന സ്വദേശികളും വിദേശികളും അടക്കം 70,000 ലേറെ ആഭ്യന്തര തീര്‍ഥാടകര്‍ ഇതിനകം ഹജ്ജിന് രജിസ്റ്റര്‍ ചെയ്തതായും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. നേരത്തേ ഹജ്ജ് കര്‍മം നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇത്തവണത്തെ ഹജ്ജ് രജിസ്ട്രേഷന്. ഇവര്‍ക്ക് നല്‍കിക്കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ മാത്രമേ നേരത്തേ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് ഇത്തവണ അവസരം നല്‍കുകയുള്ളൂ. ജീവിതത്തില്‍ ഒരു തവണയെങ്കിലും ഹജ്ജ് ചെയ്യാന്‍ വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കൂടുതല്‍ പേര് എത്തുക ഇന്തോനീഷ്യയില്‍ നിന്ന്
ഇത്തവണത്തെ ഹജ്ജ് പാക്കേജ് ഫീസ് മാസങ്ങള്‍ക്കു മുമ്പ് ഒറ്റത്തവണയായി അടക്കുന്നതിനു പകരം ഇത്തവണ ഗഡുക്കളായി അടക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം നല്‍കാനും തീര്‍ഥാടകരുടെ യാത്രകള്‍ എളുപ്പമാക്കാനും ഹജ്ജ് അനുഭവം സമ്പന്നമാക്കാനുമാണ് പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്നും ഡാ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ക്ക് അവസരം ലഭിച്ചത് മുസ്ലിം രാജ്യമായ ഇന്തോനീഷ്യക്കാണ്. 2,21,000 പേര് ഇവിടെ നിന്നെത്തും. പാക്കിസ്താനില്‍ നിന്ന് 1,79,000 പേരുണ്ടാകും. ഇന്ത്യയില്‍ നിന്ന് 1,75,025 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം.
എല്ലാ കര അതിര്‍ത്തികളും ഹാജിമാര്‍ക്കായി തുറന്നേക്കും
അതിനിടെ, ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് എല്ലാ കര അതിര്‍ത്തികളിലൂടെയും പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ (ജവാസാത്ത്) ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തിവരികയാണ്. ജിദ്ദയില്‍ നടക്കുന്ന 'എക്സ്പോ ഹജ്ജ് 2023' കോണ്‍ഫറന്‍സിലും എക്സിബിഷനിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം എത്ര ഹജ്ജ് തീര്‍ഥാടകരെയും സ്വീകരിക്കാന്‍ സൗദി അറേബ്യ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് സൗദിയില്‍ എത്താനുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കുകയും ചെക്കിന് സംവിധാനങ്ങള്‍ വേഗത്തിലാക്കുന്നതിനുമുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരുടെ യാത്രാ നടപടിക്രമങ്ങള്‍ സ്വന്തം നാട്ടില്‍ വച്ചു തന്നെ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ എട്ട് സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ മക്ക റൂട്ട് സംരംഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Latest Gulf News and Malayalam News