ആപ്പ്ജില്ല

റീ-എൻട്രി വിസ കിട്ടാൻ പുതിയ നിബന്ധന; പുറത്തുവിട്ട് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ്

വിസ ഇഷ്യു ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഇവർ സൗദിയിൽ നിന്നും പോയാൽ മതിയാകും.

Samayam Malayalam 21 Jun 2022, 2:49 pm
സൗദി: വിദേശികൾക്ക് സൗദിയിൽ നിന്നും പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പുതിയ നിബന്ധന കൊണ്ടുവന്ന് സൗദി. സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്നതാണ് പുതിയ നിബന്ധന.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ചികിത്സക്കിടെ ദന്തഡോക്ടര്‍ ചുംബിച്ചു; രോഗിയെ ആശ്വസിപ്പിച്ചതെന്ന് ഡോക്ടര്‍, വെറുതെ വിട്ട് കോടതി, സംഭവം ബഹ്റെെനിൽ

റീ-എന്‍ട്രി വിസാ കാലാവധി 90 ദിവസം,60 ദിവസം, 120 ദിവസം നിർണയിക്കുന്നത്. ഇതിൽ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധിയാക്കി കണക്കാക്കുന്നത്. വിസ ഇഷ്യു ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഇവർ സൗദിയിൽ നിന്നും പോയാൽ മതിയാകും. വിസാ കാലാവധി യാത്രാ ദിവസം മുതലാണ് ഈ സാഹചര്യത്തിൽ കണക്കാക്കുന്നത്. റീ-എന്‍ട്രി വിസാ കാലാവധി ദിവസങ്ങളിലാണ് നിര്‍ണയിക്കുന്നതെങ്കിലും പ്രത്യേകം നിശ്ചയിച്ച ദിവസത്തിന് മുമ്പ് തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ണയിക്കുന്നതെങ്കിലും ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക.

Also Read: 6 വർഷം മുൻപ് സൗദിയിൽ കാണാതായി, രക്ഷയായത് ഒരു 'ടെലഗ്രാം സന്ദേശം'; ഒടുവിൽ തിരുവനന്തപുരം സ്വദേശിയെ കണ്ടെത്തിയത് മലപ്പുറത്ത് നിന്നും. യുവാവിനെ കണ്ടെത്തിയ കഥ ഇങ്ങനെ

ഒറ്റത്തവണ യാത്രക്കുള്ള റീ-എന്‍ട്രി വിസക്ക് 200 റിയാലാണ് ഫീസ്. രണ്ടുമസം ആണ് ഇതിന് പരമാവധി കാലാവധിയുള്ളു. ഇഖാമ കാലാവധി പരിധിയില്‍ റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 100 റിയാല്‍ വീതം അധിക ഫീസ് നല്‍കണം. പരമാവധി മൂന്നു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിക്ക് 500 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍ മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 200 റിയാല്‍ വീതം അധിക ഫീസ് നല്‍കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ