സൗദി: ഒരോ രാജ്യത്ത് നിന്നും വരുന്ന തീർഥാടകർക്ക് അതേ രാജ്യക്കാരായ വിമാനജോലിക്കാരെ നിയമിക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്. യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം വിമാനത്തിൽ വിളമ്പാനും എല്ലാം ഇനി അതേ രാജ്യക്കാരായ വിമാനജോലിക്കാർ തന്നെ ആയിരിക്കും. സൗദി എയർലൈൻസ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിച്ച് തുടങ്ങിയെന്ന് സൗദി നാവിഗേഷനൽ സൂപ്പർവൈസർ മുഹമ്മദ് അബ്ദുൽ വാഹിദ് അറിയിച്ചു. രാജ്യത്തേക്ക് വരുന്ന എല്ലാം ഹജ്ജ് ഉംറ തീർഥാടകർക്ക് ഇത് ഒരുപാട് ഉപകാരമാകും. തീര്‍ഥാടകരുടെ അതേ രാജ്യക്കാര്‍ തന്നെ വിമാനത്തിൽ ജീവനക്കാർ ആയി എത്തുന്നതോടെ പലർക്കും ആശയവിനിമയം എളുപ്പമാക്കും. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Also Read: ഒമാനില്‍ സെപ്തംബര്‍ ഒന്നു വരെ പിഴയില്ലാതെ വിസ പുതുക്കാം; പുതിയ വിസ നിരക്ക് ജൂണ്‍ ഒന്നു മുതല്‍
അതേസമയം, പുണ്യ മാസമായ റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീർഥാടകരെ വരവേൽക്കാൻ വേണ്ടി വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആണ് ഇത്തരത്തിൽ പുതിയ സംവിധാനവുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നൊരുക്കങ്ങൾ ആണ് സൗദി ഒരുക്കിയിരിക്കുന്നത്.
Also Read: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ ബുധനാഴ്ച മുതല്‍ കെെയോടെ വാങ്ങാം
കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ജനജീവിതം ഇപ്പോൾ സാധരണ നിലയിലാണ്. അതുകൊണ്ട് തന്നെയാണ് പുതിയ പദ്ധതിക്ക് സൗദി അനുവാദം നൽകിയിരിക്കുന്നത്. ഈ വര്‍ഷം റമദാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടകരെ സഹായിക്കുന്നതിനായി 12,000 തൊഴിലാളികളെയാണ് നിയമിക്കാൻ ഒരുങ്ങുന്നത്. വനിതാ തീര്‍ഥാടകരെ സഹിയിക്കുന്നതിനായി ഡിജിറ്റല്‍ സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തും. കൂടാതെ വനിതാ വളണ്ടിയമാരും ഉണ്ടിയിരിക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇമാമുമാർ പരസ്പരം കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Also Read: ഒമാനില്‍ സെപ്തംബര്‍ ഒന്നു വരെ പിഴയില്ലാതെ വിസ പുതുക്കാം; പുതിയ വിസ നിരക്ക് ജൂണ്‍ ഒന്നു മുതല്‍
അതേസമയം, പുണ്യ മാസമായ റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീർഥാടകരെ വരവേൽക്കാൻ വേണ്ടി വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആണ് ഇത്തരത്തിൽ പുതിയ സംവിധാനവുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നൊരുക്കങ്ങൾ ആണ് സൗദി ഒരുക്കിയിരിക്കുന്നത്.
Also Read: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ ബുധനാഴ്ച മുതല്‍ കെെയോടെ വാങ്ങാം
കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ജനജീവിതം ഇപ്പോൾ സാധരണ നിലയിലാണ്. അതുകൊണ്ട് തന്നെയാണ് പുതിയ പദ്ധതിക്ക് സൗദി അനുവാദം നൽകിയിരിക്കുന്നത്. ഈ വര്‍ഷം റമദാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടകരെ സഹായിക്കുന്നതിനായി 12,000 തൊഴിലാളികളെയാണ് നിയമിക്കാൻ ഒരുങ്ങുന്നത്. വനിതാ തീര്‍ഥാടകരെ സഹിയിക്കുന്നതിനായി ഡിജിറ്റല്‍ സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തും. കൂടാതെ വനിതാ വളണ്ടിയമാരും ഉണ്ടിയിരിക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇമാമുമാർ പരസ്പരം കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.