റിയാദ്: പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയ എട്ട് പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയുടെ ഭാഗമായ അൽ നൈരിയ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിലായവരെല്ലാം സൗദി പൗരന്മാരാണ്. എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ആളുകൾ സഞ്ചരിക്കുന്ന പൊതുവഴിയിൽ വെച്ചാണ് സംഘം ഏറ്റുമുട്ടിയതെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
മറ്റൊരു സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഈ മാസം ആദ്യം സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കൻ സൗദി അറേബ്യയിലെ തബൂക്കിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ വെടിവെപ്പ് ഉണ്ടായതായും ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ വെടിവെപ്പിൻ്റെ ദൃശ്യങ്ങളുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം സൗദിയിലെ ഒരു പാർക്കിൽ കാൽനട യാത്രക്കാരെ ശല്യം ചെയ്ത 17 പേരെ പോലീസ് പിടികൂടിയിരുന്നു. പൗരന്മാരും താമസക്കാരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന് പൊലീസാണ് ഇവരെ പിടികൂടിയത്.
Read Latest Gulf News and Malayalam News
അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ആളുകൾ സഞ്ചരിക്കുന്ന പൊതുവഴിയിൽ വെച്ചാണ് സംഘം ഏറ്റുമുട്ടിയതെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
മറ്റൊരു സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഈ മാസം ആദ്യം സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കൻ സൗദി അറേബ്യയിലെ തബൂക്കിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ വെടിവെപ്പ് ഉണ്ടായതായും ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ വെടിവെപ്പിൻ്റെ ദൃശ്യങ്ങളുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം സൗദിയിലെ ഒരു പാർക്കിൽ കാൽനട യാത്രക്കാരെ ശല്യം ചെയ്ത 17 പേരെ പോലീസ് പിടികൂടിയിരുന്നു. പൗരന്മാരും താമസക്കാരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന് പൊലീസാണ് ഇവരെ പിടികൂടിയത്.
Read Latest Gulf News and Malayalam News